ന്യൂഡൽഹി: രാജ്യത്ത് ഉപാദിക്കുന്ന ക്രൂഡ് ഓയലിനും ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ് ഫോൾ പ്രോഫിറ്റ് നികുതിയിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. പൊടുന്നനെ ലാഭത്തിൽ വർദ്ധനവുണ്ടാകുമ്പോൾ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതിയാണ് വിൻഫോർഡ് ടാക്സ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലകുറയുന്നതാണ് നികുതി കുറയ്ക്കാൻ കാരണം. സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി ആയി പിരിക്കുന്ന തുക,ക്രൂഡ് ഓയിൽ ടണ്ണിന് 9800 രൂപയിൽ നിന്ന് 6300 രൂപയിട്ടാണ് കുറച്ചത്. നവംബർ ഒന്നിന് നികുതി 9050 രൂപയിൽ നിന്ന് 9800 രൂപയായി കൂട്ടിയിരുന്നു. ഡീസൽ കയറ്റുമതി ലിറ്ററിന് 2 രൂപയിൽ നിന്ന് ഒരു രൂപയായി കുറച്ചു .കയറ്റുമതി ചെയ്യുന്ന വിമാന ഇന്ധനത്തിനും പെട്രോളിനും നികുതി പൂജ്യമാണ്.
ഈ മാസം ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത് ശരാശരി ബാരലിന് 84.78 ഡോളറിനാണ് .ഒക്ടോബറിൽ ഇത് 90.08 ഡോളറായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ്് ഇന്ത്യ ആദ്യമായി ഊർജോൽപാദക കമ്പനികൾക്ക് വിൻഫോൾഡ് പ്രോഫിറ്റ് ടാക്സ് ഏർപ്പെടുത്തിയത്. രാജ്യാന്തര ക്രൂഡ് വില 75 ഡോളറിന് മുകളിലാണെങ്കിൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് വിൻഡ് ഫോൾ ടാക്സ് ഏർപ്പെടുത്തും.