ജഡ്ജിയെ വേണമെങ്കിൽ ബോംബുണ്ടാക്കാൻ പഠിപ്പിക്കാം ; ധീര ദേശാഭിമാനി ഖുദിറാം ബോസ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

ജഡ്ജിയെ വേണമെങ്കിൽ ബോംബുണ്ടാക്കാൻ പഠിപ്പിക്കാം ; ധീര ദേശാഭിമാനി ഖുദിറാം ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 12:01 pm IST
FacebookTwitterWhatsAppTelegram

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിയ ക്രൂരതകൾക്കെതിരെ ബോംബെറിഞ്ഞതിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ഖുദീറാം ബോസ് എന്ന ചെറുപ്പക്കാരന്റെ  ഒരു  ബലിദാന ദിനം കൂടി കടന്നു പോയി. അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കുറച്ച് സമയം കൂടി തന്നാൽ ജഡ്ജിയെ ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കാം എന്ന് മറുപടി നൽകിയ പതിനെട്ടുവയസുകാരനായ ധീര യോദ്ധാവായിരുന്നു ഖുദിറാം.

1889 ഡിസംബർ മൂന്നിന് ബംഗാളിലെ മിഡ്നാപ്പൂർ ജില്ലയിലെ ഹബീബ്പൂരിൽ തഹസിൽദാർ ത്രൈലോകനാഥ്‌ ബോസിന്റെയും ലക്ഷ്മിപ്രിയാ ദേവിയുടെയും മകനായി ജനിച്ചു. ആറുവയസിൽ അച്ഛനെയും അമ്മയെയും നഷ്ടമായി. ചേച്ചിയായ അപരൂപയും ഭർത്താവ് അമൃത് ലാലുമാണ് പിന്നീട് ഖുദീറാമിന് കൂട്ടായി ഉണ്ടായിരുന്നത്.

ബ്രിട്ടീഷ് ഭരണത്തിനെതിരെ തെരുവോരങ്ങളിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. ബംഗാൾ വിഭജനത്തെ തുടർന്ന് ജനങ്ങൾ രോഷാകുലരായി. ക്ലാസ്സിലെ പഠനങ്ങൾക്കിടയിലും ഖുദീറാമിന്റെ മനസ് സമരപോരാളികൾക്കൊപ്പമായിരുന്നു.  ആയിടെയാണ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠ്’ എന്ന നോവൽ വായിക്കുകയും ഭാരതത്തിന് വേണ്ടി സ്വയം സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ജനക്കൂട്ടങ്ങളിൽ ബ്രിട്ടീഷുകാർക്കെതിരായ ലഘുലേഖകൾ വിതരണം ചെയ്തു.

അരബിന്ദോയുടെയും സിസ്റ്റർ നിവേദിതയുടെയും പ്രഭാഷണങ്ങൾ അദ്ദേഹത്തിന് പ്രചോദനമായി.

അരബിന്ദോയുടെ പത്രാധിപത്യത്തിലിറങ്ങിയ ‘വന്ദേമാതരം’ രാജ്യദ്രോഹകുറ്റമായി കണക്കാക്കി. വിചാരണ നടക്കുമ്പോൾ കോടതിക്ക് പുറത്ത് തടിച്ചുകൂടിയ യുവാക്കളെ പോലീസ് മർദിക്കുകയും ഇത് ചോദ്യം ചെയ്ത സുശീൽകുമാർ എന്ന പതിനഞ്ച് വയസുകാരനെ കെട്ടിയിട്ട് അടിക്കാൻ കിങ്‌സ്ഫോർഡ് ഉത്തരവിടുകയും ചെയ്തു. മുസഫർപൂരിലേക്ക് സ്ഥലം മാറിയിട്ടും കിങ്‌സ്ഫോർഡിന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടായില്ല. ഇദ്ദേഹത്തെ ഇല്ലാതാക്കാൻ യുഗാന്തർ എന്ന സംഘടന തീരുമാനിക്കുകയും ആക്രമണത്തിന്റെ ചുമതല ഖുദീറാം ബോസിനും പ്രഫുല്ലകുമാർ ചാകിക്കും ഏൽപ്പിക്കുകയും ചെയ്തു. രണ്ട് തോക്കുകൾ, ബോംബുകൾ, ആവശ്യത്തിനുള്ള പണം എന്നിവയുമായി മുസഫർപൂരിലെത്തിയ ഇവരെ തിരിച്ചറിയാതിരിക്കാൻ ഹരേൻ സർക്കാർ, ദിനേശ് ചന്ദ്ര റോയി എന്നീ പേരുകൾ അവർ തിരഞ്ഞെടുത്തു.

1908 ഏപ്രിൽ 30ന് മുസഫർപൂരിലെ യൂറോപ്യൻ ക്ലബ്ബിന് പുറത്ത് പതുങ്ങിയിരുന്നു. അത് വഴി വന്ന കുതിരവണ്ടിക്ക് നേരെ ബോംബെറിഞ്ഞു. പ്ലീഡറായ പ്രിങ്കിൾ കെന്നഡിയുടെ ഭാര്യയും മകളും ആയിരുന്നു ആ കുതിരവണ്ടിയിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടു. അവിടെ നിന്നും രക്ഷപ്പെട്ടുവെങ്കിലും ഖുദീറാം പിടിയിലായി. പിടിക്കപ്പെടും എന്നുറപ്പായപ്പോൾ പ്രഫുല്ലകുമാർ സ്വയം നിറയൊഴിച്ചു.

സെഷൻസ് കോടതിയാണ് ഖുദീറാമിന് വധശിക്ഷക്ക് വിധിച്ചത്. ചിരിതൂകി നിന്ന ഖുദീറാമിനോട് ‘വിധി മനസിലായോ’ എന്ന് ജഡ്ജി ചോദിച്ചപ്പോൾ ഉവ്വെന്ന് ചിരിച്ചുകൊണ്ട് തന്നെ ഖുദീറാം മറുപടി നൽകി. ഇനിയെന്തെങ്കിലും പറയാൻ ഉണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് ‘കുറച്ച് സമയം കൂടി തന്നാൽ ജഡ്ജിയെ ബോംബ് ഉണ്ടാക്കാൻ പഠിപ്പിക്കാം’ എന്നായിരുന്നു ഖുദീറാമിന്റെ മറുപടി.

1908 ആഗസ്റ്റ് 11ന് ഖുദീറാം ബോസിനെ വധശിക്ഷയ്‌ക്ക് വിധേയനാക്കി.

Tags: remembrance_day
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies