തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി വക്താവ് സന്ദീപ് വാര്യർ . പൗരാണിക കാലഘട്ടത്തിലേയുള്ള തെളിവ് നശിപ്പിക്കൽ പ്രക്രിയയായ തീയിടലിൽ തന്നെയാണ് ഇക്കാലത്തും ഇടത്പക്ഷത്തിന് പ്രതീക്ഷയെന്ന് സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.ഹണി സ്വകാര്യ വാർത്താ ചാനലിനു ഫോൺ വഴി നൽകിയ പ്രതികരണത്തിൽ “തീയിട്ടത് ” എന്ന് 2 തവണ പറഞ്ഞു കേട്ടു. അത് നാക്കുപിഴ ആയിട്ട് തോന്നുന്നില്ല… അറിയാവുന്ന സത്യം അറിയാണ്ട് പുറത്ത് ചാടിയതാവാനേ വഴിയുള്ളുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
.
സിസിടിവിക്ക് ഇടിമിന്നൽ ഏൽക്കുക , ഫയലുകൾ കത്തി നശിക്കുക. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ അരി ഭക്ഷണം കഴിക്കുന്നവർക്ക് കഴിയില്ല. ഇത് കത്തിയതല്ല , കത്തിച്ചതാണെന്നും സന്ദീപ് വാര്യർ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ഷിബു സ്വാമിയുടെ കാറ് കത്തുന്നതിന് മുൻപ് തന്നെ അവിടെയെത്തിയ മുഖ്യൻ സെക്രട്ടറിയേറ്റിൽ തീപിടിച്ചിടത്ത് എത്തിയോ ആവോ.
പി.ഹണി (പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി) ഏഷ്യാനെറ്റിന് (5.30 – 5.34 pm) ഫോൺ വഴി നൽകിയ പ്രതികരണത്തിൽ “തീയിട്ടത് ” എന്ന് 2 തവണ പറഞ്ഞു കേട്ടു…
നാക്കുപിഴ ആയിട്ട് തോന്നുന്നില്ല… അറിയാവുന്ന സത്യം അറിയാണ്ട് പുറത്ത് ചാടിയതാവാനേ വഴിയുള്ളൂ.
പൗരാണിക കാലഘട്ടത്തിലേയുള്ള തെളിവ് നശിപ്പിക്കൽ പ്രക്രിയയായ തീയിടലിൽ തന്നെയാണ് ഇക്കാലത്തും ഇടത്പക്ഷത്തിന് പ്രതീക്ഷ .
















Comments