ശ്രീനഗർ : ജമ്മുകശ്മീർ നിവാസികൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ . കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനു ശേഷം വികസനങ്ങൾ എത്തുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പുകളാണ് ഇത് വഴി പാലിക്കപ്പെടുന്നത് .
ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. ഇതുപ്രകാരം, ജമ്മു കശ്മീരിലെ ഓരോ കുടുംബത്തിനും സൗജന്യമായി 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വർഷം 123 കോടിയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
കശ്മീരികളുടെ ജീവിത നിലവാരം ഉയർത്താനുള്ള ശ്രമങ്ങളുടെ ഒരു ഭാഗമാണിത് . സർക്കാറിന്റെ എല്ലാ ക്ഷേമ പരിഷ്കാരങ്ങളും ,ആനുകൂല്യങ്ങളും ഓരോ താമസക്കാർക്കും, ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് വരെ, തടസ്സരഹിതമായ രീതിയിൽ ഉറപ്പാക്കുമെന്നും സിൻഹ പറഞ്ഞു.
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്‌ക്കു കീഴിൽ രജിസ്റ്റർ ചെയ്യാത്തവർക്കും ഇപ്പോൾ പ്രഖ്യാപിച്ചത് പ്രകാരമുള്ള ആരോഗ്യ പരിരക്ഷ ലഭിക്കും .5.97 ലക്ഷം കുടുംബങ്ങൾ നിലവിൽ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതിക്ക് കീഴിലുണ്ട്. പുതിയ ആരോഗ്യ പദ്ധതി 15 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനകരമാകും.
ജമ്മുകശ്മീരിലെ വിരമിച്ചതും അല്ലാത്തതുമായ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും ഈ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന് ഹെൽത്ത് ആൻഡ് മെഡിക്കൽ എഡ്യൂക്കേഷൻ ഫിനാൻഷ്യൽ കമ്മീഷണർ അടൽ ഡുള്ളൂ പറഞ്ഞു
















Comments