ബിഷ്ണാപൂര്‍:കമ്യൂണിസ്റ്റ് ഭീകരർക്ക് ചൈനീസ് സഹായം ലഭിക്കുന്നതായി തെളിവുകൾ പുറത്ത്. അസം റൈഫിള്‍സ് സേനാ വിഭാഗം പിടികൂടിയ ഭീകരരിൽ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത് . അസം റൈഫിൾസും മണിപ്പൂർ പോലീസും സംയുക്ത റെയ്ഡിലാണ് മണിപ്പൂരിൽ നിന്നാണ് രണ്ടു കമ്യൂണിസ്റ്റ് ഭീകരർ പിടിയിലായത്. ഭീകരരുടെ വീട് വളഞ്ഞാണ് അസം റൈഫിള്‍സ് റെയ്ഡ് നടത്തിയത്. ആയുധങ്ങളും ലഘുലേഖകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. ചൈനീസ് നിര്‍മ്മിതമായ ഗ്രനേഡുകളും പിടിച്ചെടുത്ത ആയുധശേഖരത്തിലുണ്ട്.
കാന്ഡഗ്ലീപാക് കമ്യൂണിസ്റ്റ് പാര്‍ട്ടി(കെ.സി.പി)- പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്(പി.ഡബ്ലൂ.ജി-ഖുമാന്‍) പ്രവര്‍ത്തകരാണ് പിടിയിലായത്. മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയിലെ ഛോത്തേ ഗ്രാമത്തില്‍ നിന്നാണ് ഭീകരരെ സേന പിടികൂടിയത്.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ചൈനീസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുണ്ടെന്ന നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. മ്യാൻമാർ ഭീകരരും നാഗാപ്രദേശത്തെ ഭീകരരും അസമിലേയും മണിപ്പൂരിലേയും ഭീകരരും ഈ രീതിയിൽ ചൈനയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇവരുടെ താവളങ്ങൾ കണ്ടെത്താനായി വിശദമായ പരിശോധനയിലേക്കാണ് സുരക്ഷാ സേനകൾ നീങ്ങുന്നത്.
Comments