തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ കൊറോണ മാനദണ്ഡത്തിൽ തുറക്കും. നവംബർ ആദ്യത്തെ ആഴ്ചയിലാണ് ബാറുകള്‍ തുറക്കുക. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുന്നതിന് മുന്‍പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായത്.
ലോക്ഡൗൺ സമയത്ത് പൂട്ടിയ ബാറുകളാണ് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ ആദ്യത്തെ ആഴ്ചയിൽ തുറക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യം മുൻ നിർത്തിയാണ് ബാറുകള്‍ തുറക്കാൻ തീരുമാനമായത്.
ബാറുകളിൽ വരുന്നവർ കർശനമായും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കണം. ഒരുമേശയ്‌ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാന്‍
അനുവദിക്കുകയുള്ളു
ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല. വെയ്റ്റര്‍മാര്‍ മാസ്കും കയ്യുറയും ധരിക്കേണ്ടതാണ്. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എക്സൈസ്, പോലീസ്, റവന്യൂ വിഭാഗങ്ങള്‍ ബാറുകളില്‍ പരിശോധന നടത്തുമെന്നും അറിയിച്ചു.
















Comments