തിരുവനന്തപുരം : ഭർത്താവിന്റെ അസുഖം മാറിത്തുടങ്ങിയപ്പോഴാണ് പുതിയ പ്രശ്നങ്ങൾ വന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി . തങ്ങളുടെ കുടുംബം തകർക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും വിനോദിനി ബാലകൃഷ്ണൻ ആരോപിച്ചു.
സ്വകാര്യ മാദ്ധ്യമത്തിനോട് പ്രതികരിക്കുകയായിരുന്നു അവർ . മരിച്ചുകിട്ടിയാൽ മതിയെന്ന അവസ്ഥയാണിപ്പോൾ . എല്ലാവരും കൂടി ഒരു മനുഷ്യനെയിട്ട് കൊല്ലുകയാണ് , എന്തു തെറ്റാണ് അയാൾ ചെയ്തത് . എൻഫോഴ്സ്മെന്റ് പരിശോധനയ്‌ക്കിടെ തന്റെ മരുമകൾക്ക് ഒരുപാട് യാതനകൾ സഹിക്കേണ്ടി വന്നുവെന്നും വിനോദിനി ആരോപിച്ചു .
അതേ സമയം ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ച തെളിവുകൾ ഇഡി തന്നെ കൊണ്ടുവന്നതാണെന്നും തങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ അത് നേരത്തെ തന്നെ നശിപ്പിച്ച് കളഞ്ഞേനെയെന്നുമുള്ള ബിനീഷിന്റെ ഭാര്യമാതാവിന്റെ പ്രസ്താവന വീണ്ടും കേസിൽ വിവാദമുണ്ടാക്കിയിരിക്കുകയാണ് . ഇതിൽ നിന്ന് തന്നെ മറ്റ് തെളിവുകൾ ഇവർ നശിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
Comments