ന്യൂഡൽഹി : ബംഗാള്‍ ചീഫ്സെക്രട്ടറിയും പോലീസ് മേധാവിയും ഡല്‍ഹിയിലെത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദേശം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി . ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനത്തിനു നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ഹാജരാവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്.
എന്നാൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാട്.നദ്ദയുടെ സന്ദര്‍ശനം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു . ഈ മാസം 14 ന് ഹാജരാകണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം .
എന്നാൽ സംസ്ഥാന ചീഫ് സെക്രട്ടറി അലപൻ ബന്ദോപാധ്യായ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്‌ക്ക് അയച്ച കത്തിൽ പ്രസ്താവിക്കുന്നത് ഡിസംബർ 14 ന് ഒരു യോഗം ചേരുന്നുണ്ടെന്നും ആ യോഗത്തിൽ “സംസ്ഥാന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ‘ ആവശ്യമാണെന്നുമാണ് . പശ്ചിമ ബംഗാളില്‍ ക്രമസമാധാനനില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നടപടി .
നദ്ദയുടെ വാഹനത്തിനു നേരെയുണ്ടായ അക്രമം സംബന്ധിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം 19,20 തീയതികളില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്
















Comments