മുംബൈ : റിപ്പബ്ലിക് ടിവി സി.ഇ.ഒയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഫേക്ക് ടിആർപിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. ചാനലിന്റെ സി.ഇ.ഒ വികാസ് കാഞ്ചൻദാനിയെയാണ് വീട്ടിൽ നിന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഒരു സ്വതന്ത്ര മാദ്ധ്യമ സ്ഥാപനത്തിനെതിരെ നടത്തുന്ന ഗൂഢാലോചനകളുടെ ഭാഗമാണ് അറസ്റ്റെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു.
അന്വേഷണവുമായി പൂർണമായും സഹകരിച്ചതിനു ശേഷവും അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും റിപ്പബ്ലിക് ടിവി ചൂണ്ടിക്കാട്ടി. കാഞ്ചൻ ദാനിയെ നേരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചിരുന്നു . അറസ്റ്റിനെതിരെ മുൻകൂർ ജാമ്യം അപേക്ഷിച്ച് കാഞ്ചൻ ദാനി രണ്ടു ദിവസം മുൻപ് കോടതിയെ സമീപിച്ചിരുന്നു.റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബ് ഗോസ്വാമിയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ടുദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ്ർണബ് ഗോസ്വാമിക്ക് ജാമ്യം ലഭിച്ചത്.
മഹാരാഷ്‌ട്ര സർക്കാരിന്റെ അഴിമതി-മാഫിയ ബന്ധങ്ങൾക്കെതിരെ വാർത്തകൾ നൽകിയതിനെ തുടർന്നാണ് റിപ്പബ്ലിക് ടിവിക്കെതിരെ നിരന്തരം പീഡനം നടത്തുന്നതെന്നാണ് ആരോപണം.
















Comments