കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ.
എൽഡിഎഫിന് അനുകൂലമായ തരംഗം കേരളത്തിലുണ്ടാകും . ബേസിക്ക് യ.പിസ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
“കൊറോണക്കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ രക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1400 ആക്കിയ സര്‍ക്കാരിനല്ലാതെ വീണ്ടും 600 ആക്കണമെന്ന് പറയുന്ന സര്‍ക്കാരിനാരെങ്കിലും വോട്ട് ചെയ്യുമോ? അതായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ ജനവിധി. കഴിഞ്ഞ തവണ ഏഴു ജില്ലകളിലായിരുന്നു ഇടത് മുന്നേറ്റമെങ്കിൽ ഇത്തവണ 14 ജില്ലകളിൽ 13 ലും എൽഡിഎഫ് മുന്നേറും” കോടിയേരി പറഞ്ഞു.
വർഗീയ ശക്തികൾ നാടിനെ ധ്രുവീകരിക്കുമ്പോൾ മനുഷ്യന്റെ ശബ്ദം ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണ്. തങ്ങൾക്കൊപ്പമാണ് എല്ലാവരും നിലനിൽക്കുകയെന്നും കോടിയേരി പറഞ്ഞു
















Comments