തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടതു പക്ഷത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് വിധി കോൺഗ്രസിന് എതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാൻ സാധിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേട്ടമുണ്ടാക്കിയത്. അതിനാൽ ഇടതു പക്ഷത്തിന് വലിയ വിജയം ഉണ്ടായെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബിജെപിക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് അവകാശപ്പെടാൻ കഴിയില്ല. യുഡിഎഫിന് സിപിഎമ്മുമായി ബന്ധമുണ്ടെന്നാണ് പരക്കെ പ്രചാരണം. ഇത് വാസ്തവ വിരുദ്ധമാണ്. വ്യാഴാഴ്ച പൊളിറ്റിക്കൽ അഫേഴ്‌സ് കമ്മറ്റിയോഗം ചേർന്ന് തെരഞ്ഞെടുപ്പിന്റെ എല്ലാ വശങ്ങളും വിശദമായി ചർച്ച ചെയ്യും. ആവശ്യമെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ ജനപിന്തുണയിൽ ഇടിവ് വന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ്. സര്‍ക്കാരിന്റെ അഴിമതികളെ വെളളപൂശുന്നതാണ് ഫലമെന്ന ആക്ഷേപവും ചെന്നിത്തല തളളിക്കളഞ്ഞു. സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്തുന്നത് തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
Comments