ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള തന്ത്രപരമായ ഉച്ചകോടി ഇന്ന് നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിയറ്റ്‌നാം പ്രധാനമന്ത്രി ന്യൂയാൻ സുവാൻ ഫുക്കും തമ്മിൽ വിവിധ വിയങ്ങളിൽ സംഭാഷണം നടക്കും. സുപ്രധാന പ്രതിരോധ കരാറുകൾ ഒപ്പിടുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ മേധാവികളും പങ്കെടുക്കുന്ന ഉച്ചകോടി വെർച്വൽ സംവിധാനത്തിലൂടെയാണ് നടക്കുക.
മേഖലയിലെ വിവിധ രംഗത്ത് ഇന്ത്യയുടെ വിദഗ്ധസഹായം വിയറ്റ്‌നാം ആവശ്യപ്പെട്ടിരുന്നു. വാണിജ്യം, ആരോഗ്യം, ഊർജ്ജരംഗം എന്നീ മേഖലകൾക്കൊപ്പം പ്രതിരോധരംഗത്തും ഇന്ത്യ സഹായവും വാഗ്ദ്ദാനം ചെയ്തിരുന്നു. പെസഫിക് മേഖലയിലെ ഇന്ത്യയുടെ സാന്നിദ്ധ്യം ക്വാഡ് സഖ്യത്തിലൂടെ വർദ്ധിച്ചതും വിയറ്റ്‌നാം ഗുണകരമായ മാറ്റമായാണ് കണക്കാക്കുന്നത്.
പ്രതിരോധ രംഗത്ത് കടലിലെ നിരീക്ഷണങ്ങൾക്കായുള്ള അതിവേഗ ബോട്ടുകൾ ഇന്ത്യ വിയറ്റ്‌നാമിന് മുന്നേ തന്നെ വാഗ്ദ്ദാനം ചെയ്തിരുന്നു. ഒപ്പം പാരമ്പര്യേതര ഊർജ്ജരംഗത്തെ വികസനത്തിനും ഇന്ത്യ സഹായിക്കും.
















Comments