തിരുവനന്തപുരം: കേരളത്തിൽ കൊറോണ കേസുകൾ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാവുകയാണ്. നിലവിൽ രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളിൽ ലോക്ക്ഡൗണിന് സമാന നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആവശ്യമെങ്കിൽ അപ്പോൾ പ്രഖ്യാപിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊറോണയുടെ ആദ്യ തരംഗം വൈകിയാണ് എത്തിയത്. വാക്‌സിൻ കിട്ടാത്തത് വലിയ പ്രശ്നമാണ്. വാക്‌സിൻ കിട്ടിയാൽ രോഗം വരാത്ത 89 ശതമാനം ആളുകളെയും രക്ഷിക്കാനാകും. 1.5 കോടി വാക്‌സിൻ കേരളത്തിനാവശ്യമായുണ്ട്. നിലവിൽ സംസ്ഥാനത്ത് ഉള്ളത് മൂന്ന് മുതൽ നാല് ലക്ഷം ഡോസുകൾ മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നാളെ നടക്കാനിരിക്കുന്ന വോട്ടെണ്ണലിൽ വിജയ പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച സർക്കാരാണ് എൽഡിഎഫ് എന്ന് മന്ത്രി പറഞ്ഞു. കൊറോണയ്‌ക്കെതിരെ ജനകീയ ഇടപെടൽ സർക്കാർ നടത്തിയെന്നും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്നും കെ.കെ ഷൈലജ കൂട്ടിച്ചേർത്തു.
Comments