ഹൈദരാബാദ്: ഗോദാവരി തീരത്തടിഞ്ഞ ഭീമൻ ഒച്ച് ലേലത്തിൽ വിറ്റത് 18,000 രൂപയ്‌ക്ക്. 70 സെന്റി മീറ്ററോളം നീളവും 18 കിലോ ഗ്രാം വരെ ഭാരവും ഉണ്ടാകുന്ന സൈറിങ്‌സ് അരുവാനസ്(syrinx aruanus) എന്ന ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഒച്ചിനത്തിൽപ്പെടുന്നതാണ് ഇത്. ആഭരണ നിർമ്മാണത്തിനായി ഇതിന്റെ പുറന്തോട് ഉപയോഗിക്കുന്നുണ്ട്.
ഗോദാവരി ജില്ലയിലെ ഉപ്പട ഗ്രാമത്തിലെ നദിക്കരയിൽ നിന്നാണ് ഒച്ചിനെ കണ്ടെത്തുന്നത്. ഒച്ചിനെ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കാര്യം ജീവജാലങ്ങളെ പറ്റി പഠിക്കുന്ന വിദഗ്ധരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഒച്ച് ലേലത്തിൽ വിറ്റ് പോയത്. ഓസ്‌ട്രേലിയൻ ട്രംപറ്റ് അഥവാ ഫാൾസ് ട്രംപറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ജീവി മാംസഭുക്കാണ്.
ആകർഷകമായ ഓറഞ്ച് നിറത്തിലുള്ള പുറന്തോടാണ് ഇവയ്‌ക്കുള്ളത്. അതിനാൽ തന്നെ ആഭരണ നിർമ്മാണത്തിന് ഈ ഇനം ഒച്ചിന് ആവശ്യക്കാരേറെയാണ്. ആഭരണങ്ങൾ നിർമ്മിക്കാൻ കൂടുതൽ ഉപയോഗിക്കുന്നതിനാൽ പ്രാദേശികമായി ഈ ഇനം ഒച്ച് ഏതാണ്ട് അപ്രതിക്ഷമായി കഴിഞ്ഞു.
ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടാറുള്ളത്. ചുഴലിക്കാറ്റിനേയും കൊടുങ്കാറ്റിനേയും തുടർന്നാണ് ഇവ തീരത്തടിയുന്നത്. ലേലത്തിൽ വിറ്റ ഒച്ചിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായിരുന്നു. ഒച്ചിന്റെ ഭംഗിയെ പ്രശംസിച്ച് നിരവധിപേരാണ് എത്തിയത്.
Andhra Pradesh | A large sea snail found on the shores of river in Uppada village, East Godavari district has been reportedly auctioned for Rs 18,000. Scientifically, the snail is referred to as 'Syrinx Aruanus', suggesting snails with extremely large appearance. pic.twitter.com/70QFM6xwaX
— ANI (@ANI) June 27, 2021
















Comments