കുമളി : നവജാത ശിശു മരിച്ചെന്നു കരുതി സംസ്കാരത്തിനായി കൊണ്ടുപോയപ്പോള് കുഞ്ഞിന് ജീവനുള്ളതായി തിരിച്ചറിഞ്ഞു. തമിഴ്നാട് പെരിയകുളം സ്വദേശിയായ പിളവൽ രാജിന്റെ ഭാര്യ ആരോഗ്യ മേരി ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു കുഞ്ഞിനു ജന്മം നൽകിയത്. പെൺകുഞ്ഞിനായിരുന്നു മേരി ജീവന് നകിയത്. 700 ഗ്രാം മാത്രം തൂക്കവുമായി, മാസം തികയാതെ ആണ് കുഞ്ഞ് പിറന്നത്.
കുഞ്ഞിന് ജീവനില്ലെന്ന് വിലയിരുത്തി ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി ആശുപത്രിക്കാർ കൊടുത്തുവിട്ട ചോരക്കുഞ്ഞിന് വീട്ടിലെത്തിയപ്പോൾ ആണ് ജീവന്റെ തുടിപ്പ് കണ്ടത്. പെൺകുഞ്ഞിനെ ശവപ്പെട്ടിയിലാക്കി കണ്ണീരോടെ വീട്ടുകാർ നോക്കുമ്പോഴാണ് കുഞ്ഞിക്കൈകൾ അനങ്ങുന്നത് കണ്ടത്. ഉടന് തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചു. തേനി മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള് കുഞ്ഞ്. ചികിത്സയിലുള്ളത്.
ഗർഭത്തിന്റെ ആറാം മാസമായിരുന്നു പ്രസവം. രാവിലെ എട്ടരയോടെ ആശുപത്രി അധികൃതർ പിളവൽ രാജിനെ വിളിച്ച് കുട്ടി മരിച്ചു പോയതായി അറിയിച്ചു. മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുഞ്ഞിനെ വീട്ടിലേക്കു കൊടുത്തുവിട്ടു. വീട്ടിലെത്തി കുഞ്ഞിനെ ബക്കറ്റിൽ നിന്നെടുത്തു സംസ്കാര ശുശ്രൂഷയ്‌ക്കു ശേഷം പെട്ടി അടയ്‌ക്കാൻ തുടങ്ങുമ്പോഴായിരുന്നു കൈകൾ ചലിച്ചത്.
















Comments