പട്ടാമ്പി: ആനക്കൊമ്പിൽ തീർത്ത ദശാവതാര ശിൽപം വിൽപനയ്‌ക്ക് വെച്ച രണ്ടു പേർ പിടിയിലായി. പട്ടാമ്പി വിളയൂർ കരിങ്ങനാടാണ് സംഭവം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ശിൽപങ്ങൾ കണ്ടെത്തിയത്.
വിൽപ്പനക്ക് തയ്യാറെടുക്കവെ ഫോറസ്റ്റ് ഇന്റലിജൻസ് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. വിളയൂർ കരിങ്ങനാട്കുണ്ട് പടിഞ്ഞാറെ വളപ്പിൽ രാമചന്ദ്രൻ പി.വി, മകൻ പത്മരാജൻ എന്നിവരെയാണ് പിടികൂടിയത്.
5 ലക്ഷം രൂപ വിലമതിക്കുന്ന ശിൽപമാണ് കണ്ടെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. ഇവർ മുൻപും ഇത്തരം ശിൽപങ്ങൾ ഉണ്ടാക്കി വിറ്റിട്ടുണ്ടോയെന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും.
Leave a Comment