സമൂഹ മാദ്ധ്യമങ്ങളില്‍ സജീവമാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ അത് എപ്പോഴും പല സൈബര്‍ തട്ടിപ്പുകള്‍ക്കും കാരണമാകുന്നു. ഇപ്പോഴിതാ ജനപ്രിയ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുന്നു. സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയ്‌നാണ് 3.8 ബില്യണ്‍ നമ്പറുകള്‍ വില്‍പ്പനയ്‌ക്ക് വച്ചിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ കോണ്‍ടാക്ട് പട്ടികയില്‍ ബന്ധപ്പെടുത്തി വച്ച നമ്പറുകളും വില്‍പ്പനയ്‌ക്കുണ്ട്.
ക്ലബ് ഹൗസില്‍ ഇതുവരെ ലോഗിന്‍ ചെയ്തിട്ടില്ലെങ്കിലും നമ്പര്‍ പുറത്തുപോകാന്‍ സാധ്യതയുണ്ട് എന്നാണ് ഇതിനർത്ഥം. സംഭവത്തില്‍ ആപ്ലിക്കേഷന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പേരുകളില്ലാതെ നമ്പറുകള്‍ മാത്രമാണ് വില്‍പ്പനയ്‌ക്ക് വച്ചതെന്ന് സ്വതന്ത്ര സൈബര്‍ സുരക്ഷാ ഗവേഷകനായ രാജശേഖര്‍ രജഹാരിയ വെളിപ്പെടുത്തി. പേരോ, ചിത്രമോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല. ഡാറ്റ ചോര്‍ന്നതായുള്ള അവകാശ വാദം വ്യാജമാണെന്നാണ് തോന്നിയതെന്ന അദ്ദേഹം പറഞ്ഞു.
ഇതുവരെ ബീറ്റ വേര്‍ഷനായി പ്രവര്‍ത്തിച്ചിരുന്ന ക്ലബ് ഹൗസ് ഈയിടെയാണ് എല്ലാവര്‍ക്കും ലഭ്യമായത്. വെയ്റ്റ്‌ലിസ്റ്റ് സംവിധാനം അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചിരുന്നു. മെയ് മധ്യത്തില്‍ ആന്‍ഡ്രോയിഡില്‍ അവതരിപ്പിച്ച ക്ലബ് ഹൗസിന് ഇന്ത്യയില്‍ അഞ്ചു ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ട് എന്നാണ് കണക്ക്. ഇതില്‍ രണ്ടു ദശലക്ഷത്തിലേറെ പേര്‍ സജീവ ഉപയോക്താക്കളാണ്.
















Comments