തിരുവനന്തപുരം : ഇന്ത്യ തദ്ദേശീയമായ നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ പരീക്ഷണത്തിന് എല്ലാവിധ ആശംസകളും നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായും കൊച്ചിയിൽ നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പൽ വിജയകരമായി ആദ്യ സീട്രയൽ നടത്തിയത് എല്ലാവരേയും സന്തോഷിപ്പിച്ച കാര്യമാണ്. ഇതിലൂടെ കൊച്ചി കപ്പൽശാല രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയൻ ആശംസകൾ അറിയിച്ചത്.
ലോകശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ ഏറ്റവും ആധുനികമായ രീതിയിലാണ് വിക്രാന്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (SILK), കെൽട്രോൺ, ഓട്ടോകാസ്റ്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിക്രാന്തിന്റെ നിർമ്മാണത്തിൽ സഹകരിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനം നൽകുന്നതാണ്. ഒരു ദിവസം ശരാശരി മൂവായിരത്തോളം പേർക്ക് വിക്രാന്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിച്ചു.
ആറ് സീട്രയലുകളാണ് കപ്പലിന് പൂർത്തിയാക്കേണ്ടത്. അത് വിജയകരമായി നടത്താൻ കൊച്ചി കപ്പൽശാലയ്‌ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
















Comments