വാഷിംഗ്ടൺ: ബൈഡൻ ഭരണകൂടത്തിനെ വിമർശിച്ച് മൈക്ക് പോംപിയോ. അഫ്ഗാനിലെ പ്രതിസന്ധിപരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്നാണ് ആരോപണം. അമേരിക്കൻ പൗരന്മാരേയും അഫ്ഗാനിസ്താനേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയത് ബൈഡന്റെ പിടിപ്പുകേടാണെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിമർശിച്ചു.
അഫ്ഗാൻ ഭരണകൂടത്തിനെതിരെ താലിബാൻ നീങ്ങുന്നതിനനുസരിച്ച് നിലപാട് എടുക്കണ മായിരുന്നു. ഇപ്പോൾ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. അമേരിക്ക അഫ്ഗാനിലെ രാഷ്‌ട്രീയ അന്തരീക്ഷം സുരക്ഷിതമാക്കുന്നതിൽ പ്രതിജ്ഞാ ബദ്ധമായിരുന്നു. മറ്റ് രാജ്യങ്ങളും അമേരിക്കയ്‌ക്ക് ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ യാതൊരു നിലപാടും സ്വീകരിക്കാതെയുള്ള പിന്മാറ്റം താലിബാന്റെ ശക്തിക്കൂട്ടിയെന്നും പോംപിയോ കുറ്റപ്പെടുത്തി.
അഫ്ഗാനിൽ നിലവിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ പോലും ബൈഡനാകുന്നില്ല. നിലവിൽ കൃത്യമായ ഒരു പദ്ധതിയു മില്ലെന്നും പോംപിയോ പറഞ്ഞു. രക്ഷാപ്രവർത്തനം ഏറെ ദുഷ്‌ക്കരമാണെന്ന് പറയുന്നതിന്റെ അർത്ഥം പിടികിട്ടുന്നില്ല. അഫ്ഗാനിലെ രക്ഷാപ്രവർത്തനം സൈനിക നടപടിയുടേതാണ്. സേനയെ പിൻവലിക്കാൻ തീരുമാനിച്ചാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ടതാണെന്നും പോംപിയോ വ്യക്തമാക്കി.
Comments