താലിബാൻ സർക്കാരിന് വേണ്ടി യുഎൻ പൊതുസഭയിൽ വാദിച്ച് ഇമ്രാൻ ഖാൻ; കശ്മീരിനെക്കുറിച്ചും പരാമർശം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

താലിബാൻ സർക്കാരിന് വേണ്ടി യുഎൻ പൊതുസഭയിൽ വാദിച്ച് ഇമ്രാൻ ഖാൻ; കശ്മീരിനെക്കുറിച്ചും പരാമർശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 07:57 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: യുഎൻ പൊതുസഭയിൽ അഫ്ഗാനിലെ താലിബാൻ സർക്കാരിന് വേണ്ടി വാദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിലെ നിലവിലെ സർക്കാരിനെ സ്ഥിരപ്പെടുത്താനും ശക്തമാക്കാനും അന്താരാഷ്‌ട്ര സമൂഹം ഒരുമിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്നതും കുഴപ്പങ്ങൾ തുടരുന്നതും കൂടുതൽ അന്താരാഷ്‌ട്ര തീവ്രവാദികളെ സൃഷ്ടിക്കുക മാത്രമേ ചെയ്യൂവെന്ന് ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.

അഫ്ഗാനെ ഈ സാഹചര്യത്തിൽ അവഗണിക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. വെർച്വൽ രീതിയിലായിരുന്നു ഇമ്രാൻ ഖാൻ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തത്. അഫ്ഗാനെ അവഗണിച്ചാൽ പ്രത്യാഘാതമുണ്ടാകുന്നത് അയൽക്കാർക്ക് മാത്രമാകില്ല, ലോകത്തിന് മുഴുവൻ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. അഫ്ഗാനിൽ പൗരാവകാശങ്ങളെ മാനിക്കുമെന്ന താലിബാന്റെ വാഗ്ദാനവും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യുഎൻ കണക്ക് പ്രകാരം നിലവിൽ അൻപത് ശതമാനത്തോളം അഫ്ഗാനികൾ ഈ ഭരണമാറ്റത്തിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ട്. മാനുഷീകമായ സഹായങ്ങൾ അഫ്ഗാനിൽ എത്താതിരുന്നാൽ അടുത്ത വർഷത്തോടെ 90 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്‌ക്ക് താഴെയാകുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അതുകൊണ്ടു തന്നെ ഈ നിർണായക സമയത്ത് സമയം പാഴാക്കരുതെന്നും ഇമ്രാൻ ഖാൻ പറയുന്നു.

അഫ്ഗാൻ വിഷയവുമായി ബന്ധപ്പെട്ട് യുഎസിലും യൂറോപ്പിലും പാകിസ്താനെതിരെ ഉയർന്ന ആരോപണങ്ങൾക്കും ഇമ്രാൻ ഖാൻ മറുപടി നൽകി. യുഎസിലെയും യൂറോപ്പിലെയും ചില നേതാക്കൾ പാകിസ്താനെ കുറ്റപ്പെടുത്തി. പക്ഷെ 9/11 ആക്രമണത്തിന് ശേഷം അഫ്ഗാന് പിന്നാലെ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ നഷ്ടങ്ങൾ നേരിട്ട രാജ്യമാണ് പാകിസ്താനെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചെടുക്കാൻ താലിബാൻ പോരാളികൾക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചതായി ആരോപണം ഉയർന്നിരുന്നു. പഞ്ച്ശിറിൽ ഉൾപ്പെടെ ഈ സഹായങ്ങൾക്ക് തെളിവുകളും പുറത്തുവന്നിരുന്നു.

ഇന്ത്യയിൽ സമാധാനം പുലരണമെന്നാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് പരാമർശിച്ചുകൊണ്ടാണ് കശ്മീർ വിഷയം ഇമ്രാൻ ഖാൻ സൂചിപ്പിച്ചത്. ദക്ഷിണേഷ്യയിലെ സുസ്ഥിരമായ സമാധാനം കശ്മീർ തർക്കത്തിലെ പരിഹാരത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.

Tags: Imran Khanafgan talibanPakistan Prime ministerKashmir Issue
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies