അസമിൽ ബംഗ്ലാദേശികൾ കൈയേറിയത് സംസ്ഥാനത്തിന്റെ 20 ശതമാനം പ്രദേശം: നഷ്ടപ്പെട്ടത് ഗോത്ര വർഗക്കാർക്ക് അർഹതപ്പെട്ട ഭൂമി
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അസമിൽ ബംഗ്ലാദേശികൾ കൈയേറിയത് സംസ്ഥാനത്തിന്റെ 20 ശതമാനം പ്രദേശം: നഷ്ടപ്പെട്ടത് ഗോത്ര വർഗക്കാർക്ക് അർഹതപ്പെട്ട ഭൂമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 03:15 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: അസമിൽ ബംഗ്ലാദേശി കുടിയേറ്റക്കാർ കൈയേറിയത് 30,285 ചതുരശ്ര മൈൽ ഭൂമി. അതായത് സംസ്ഥാനത്തിന്റെ 20 ശതമാനം പ്രദേശം ഇന്ന് ബംഗ്ലാദേശികൾ അനധികൃതമായി കൈവശം വച്ചിരിക്കുകയാണ്. അസമിലെ ഗോത്ര വിഭാഗങ്ങൾക്ക് അർഹതപ്പെട്ട ഭൂമിയാണ് ബംഗ്ലാദേശികൾ സ്വന്തമാക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാഗ്ദാനം കൈയേറ്റം ഒഴിപ്പിച്ച് ഭൂമി അവകാശികൾക്ക് കൈമാറുമെന്നായിരുന്നു. അതിനുളള നടപടികളാണ് ഇപ്പോൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ നേതൃത്വത്തിൽ നടക്കുന്നത്. നിരവധി പ്രദേശങ്ങളിൽ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ച് പിടിച്ചു കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ.

ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയ ശേഷം സമാധാനപരമായാണ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത്. അതിനിടെയാണ് കഴിഞ്ഞ ദിവസം ഡാരംഗ് ജില്ലയിലെ സിപ്ജഹാറിൽ അനധികൃത കുടിയേറ്റക്കാർ പോലീസിനെ ആക്രമിക്കുകയും തുടർന്നുണ്ടായ വെടിവെയ്പ്പിൽ രണ്ട് അക്രമകാരികൾ കൊല്ലപ്പെടുകയും ചെയ്തത്. ഈ കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്നാണ് ആസം സർക്കാർ സംശയിക്കുന്നത്.

ഇന്ത്യൻ മുജാഹിദ്ദീൻ നിരോധിച്ചതിനുശേഷം, അസമിലെ കുടിയേറ്റ മുസ്ലീങ്ങൾക്കിടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം സജീവമാണ്. ഈ സ്ഥലങ്ങൾ മയക്കുമരുന്ന് കള്ളക്കടത്തിന്റെയും വിവിധ നിയമവിരുദ്ധവും ദേശവിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രഭവകേന്ദ്രമാണ്. പരിശീലനം ലഭിച്ചവരാണ് പോലീസിനു നേരെ ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഉന്നത പോലീസ് വൃത്തങ്ങളും പറഞ്ഞു.

കുടിയേറ്റക്കാർ ഡാരംഗ് ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് സൂപ്രണ്ട് എന്നിവരുമായി ചർച്ച ചെയ്ത ശേഷം സ്ഥലം ഒഴിയാൻ സമ്മതിച്ചു. യോഗം നടക്കുന്നതിനിടെ ചില അക്രമികൾ പോലീസിനെ ആക്രമിക്കുകയും കല്ലെറിയുകയുമായിരുന്നു. പോലീസ് സ്വയംരക്ഷയ്‌ക്ക് വേണ്ടി നടത്തിയ പ്രതിരോധമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് ഡാരംഗ് എസ്പി ശുശാന്ത ബിശ്വശർമ്മ പറഞ്ഞു.

സംസ്ഥാനസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശികൾ, ഗോത്ര വർഗക്കാരുടെ മാത്രമല്ല നിരവധി സർക്കാർ ഭൂമിയും കൈയേറിയിട്ടുണ്ട്. ഇതെല്ലാം മണ്ണിന്റെ മക്കളായ ഗോത്ര വിഭാഗങ്ങളും കുടിയേറ്റക്കാരും തമ്മിൽ നിരന്തരം സംഘർഷത്തിന് കാരണമായിട്ടുണ്ട്. ഇരു വിഭാഗങ്ങളും തമ്മിലുളള നിരവധി കലാപങ്ങളും അസമിൽ പൊട്ടിപുറപ്പെട്ടിട്ടുണ്ട്.

അസമിലേക്ക് നുഴഞ്ഞ് കയറിയ ബംഗ്ലാദേശികൾ ഇന്ന് ഇന്ത്യക്കാർ എന്ന് അവകാശപ്പെടുകയാണെന്ന് സാമൂഹിക പ്രവർത്തകൻ ശ്യാംകനു മഹന്ത പറഞ്ഞു. ഓഗസ്റ്റിൽ അനധികൃത ഭൂമിയിൽ നിന്ന് കുടിയിറക്കപ്പെട്ട 200 ഓളം കുടുബങ്ങൾ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മറുപടിയായി സർക്കാർ സ്ഥലത്ത് നിന്നാണ് ഇവരെ കുടിയൊഴിപ്പിച്ചതെന്ന് അസം ഭരണകൂടം കോടതിയിൽ വ്യക്തമാക്കി. ഇതിന് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ കൈയേറ്റക്കാർക്ക് കഴിഞ്ഞിട്ടില്ല.

കൈയേറ്റക്കാരെ ഒഴിപ്പിച്ച ഭൂമി സാമ്പത്തിക മേഖലയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒഴിഞ്ഞു പോകുന്ന കൈയേറ്റക്കാർക്ക് പകരം ഭൂമി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. ഇപ്പോൾ കുറച്ച് പ്രദേശത്ത് നിന്ന് മാത്രമാണ് ഒഴിപ്പിക്കൽ നടന്നിട്ടുളളത്. കൈയേറ്റക്കാരിൽ നിന്ന് മുഴുവൻ ഭൂമിയും പിടിച്ചെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എത്ര എതിർപ്പുണ്ടായാലും നടപടിയുമായി മുന്നോട്ട് പോകാനാണ് ഹിമന്ത ബിശ്വശർമ്മ സർക്കാരിന്റെ തീരുമാനം.

Tags: Himanta Biswa Sarmaland encroachment
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

Latest News

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies