ന്യൂഡൽഹി : ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ സൈന്യം വധിച്ചത് 112 ഭീകരരെ. സിആർപിഎഫ് ആണ് ഈ കണക്ക് പുറത്തുവിട്ടത്. 135 പേരെ പിടികൂടി. രണ്ട് പേർ കീഴടങ്ങി. രാജ്യത്ത് ഈ വർഷം ഇതുവരെ 13 കമ്യൂണിസ്റ്റ് ഭീകരരെയും വധിച്ചതായി സിആർപിഎഫ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 603 പേരെ പിടികൂടി. 486 പേർ കീഴടങ്ങി
അതിർത്തിയിലാകമാനം കനത്ത സുരക്ഷ ആണ് സൈന്യം ഒരുക്കുന്നത്. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യവും കശ്മീർ പോലീസും ഒരുമാസമായി തെരച്ചിൽ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം വനമേഖലയിൽ തെരച്ചിൽ വ്യാപകമാക്കി. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
ജമ്മുകശ്മീരിൽ അടുത്തിടെയായി ഭീകരർ സാധാരണക്കാർക്കെതിരെ വലിയ അക്രമം അഴിച്ചുവിടുന്നുണ്ട്. ഇത് മുൻനിർത്തി ലഫ്. ഗവർണർ മനോജ് സിൻഹ അടിയന്തര യോഗം വിളിച്ചു. സുരക്ഷാ ഏകോപനത്തിനാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.യോഗത്തിൽ സിആർപിഎഫ്, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
Comments