പിണറായി എസ്ഡിപിഐക്ക് മുന്നിൽ മുട്ടുകുത്തി; പോലീസിന് കൊലപാതകികളെ പിടിക്കാൻ പേടിയാണെങ്കിൽ അതിന് കഴിയുന്നവരെ പണി ഏൽപ്പിക്കണമെന്നും കെ.സുരേന്ദ്രൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പിണറായി എസ്ഡിപിഐക്ക് മുന്നിൽ മുട്ടുകുത്തി; പോലീസിന് കൊലപാതകികളെ പിടിക്കാൻ പേടിയാണെങ്കിൽ അതിന് കഴിയുന്നവരെ പണി ഏൽപ്പിക്കണമെന്നും കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2021, 03:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സഞ്ജിത്തിന്റെ കൊലപാതകികളെ പിടിക്കാതെ പോലീസും സർക്കാരും എസ്ഡിപിഐക്ക് ഒത്താശ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസിന് പ്രതികളെ പിടികൂടാൻ ഭയമാണെങ്കിൽ അതിന് കഴിയുന്നവരെ കേസ് ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ഭീകരവാദികളെ സംരക്ഷിക്കുന്ന സർക്കാർ സമീപനത്തിനെതിരെ ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജിത്തിനെ അതിക്രൂരമായി ഭാര്യയുടെ മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. എസ്ഡിപിഐ ക്രിമിനൽ സംഘമാണ് ഈ കൊലപാതകത്തിന് പിന്നിൽ. നാട്ടിൽ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പാക് ഐഎസ്‌ഐയിൽ നിന്ന് അച്ചാരം പറ്റുന്ന ഭീകരവാദികൾ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായിട്ടുള്ള എസ്ഡിപിഐ വഴി ഈ കൊലപാതകങ്ങളും അക്രമങ്ങളും ഇവിടെ നടത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടയിൽ കേരളത്തിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. കഴിഞ്ഞ മാസം 30ാം തിയതി തൃശൂർ ജില്ലയിലെ ചാവക്കാടും നിരപരാധിയായ ഒരു ചെറുപ്പക്കാരനേയും എസ്ഡിപിഐ ക്രിമിനൽ സംഘം അരുംകൊല ചെയ്തു. സംസ്ഥാന സർക്കാർ മതഭീകരവാദികളുടെ മുന്നിൽ മൗനം പാലിക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. എസ്ഡിപിഐ കാപാലികന്മാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുകയാണ്.

പോലീസും രാഷ്‌ട്രീയ യജമാനന്മാരും കൊലയാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സഞ്ജിത്തിന്റെ കൊലപാതകം പട്ടാപ്പകലാണ് നടന്നിരിക്കുന്നത്. കൊലയാളികളെ കണ്ടുപിടിക്കാൻ ഇത്ര ദിവസമായിട്ടും പോലീസിന് സാധിച്ചിട്ടില്ല. കൊലപാതകം നടത്തിയത് ആരാണെന്ന് പോലീസിന് അറിയാം. 2020 മുതൽ സഞ്ജിത്തിന് ഈ കൊലയാളികളുടെ വധഭീഷണി ഉണ്ടായിരുന്ന കാര്യവും പോലീസിന് അറിയാം. പല സന്ദർഭങ്ങളിലും ഇതേ കൊലയാളി സംഘം സഞ്ജിത്തിനെ വക വരുത്താൻ ശ്രമം നടത്തിയ കാര്യവും പോലീസിന് അറിയാം. കൊലപാതകികളെ കുറിച്ചുള്ള വ്യക്തമായ വിവരവും പോലീസിന് അറിയാം. എന്നിട്ടും നടപടിയെടുക്കാതെ പോലീസ് നാടകം കളിക്കുകയാണ്. പ്രതികൾ എവിടെയാണെന്നതിനെ കുറിച്ചും പോലീസിന് കൃത്യമായ ധാരണയുണ്ട്. എന്നിട്ടും പ്രതികളെ പിടിക്കാത്തത് എസ്ഡിപിഐയും പോലീസും തമ്മിലുള്ള ധാരണയുടെ പുറത്താണ്.

രാഷ്‌ട്രീയ യജമാനന്മാരുടെ രാഷ്‌ട്രീയ താത്പര്യമാണ് പോലീസ് ഈ കേസുകളിൽ സംരക്ഷിക്കുന്നത്. എസ്ഡിപിഐ ക്രിമിനൽ സംഘങ്ങളെ പോലീസ് വെള്ളപൂശുകയാണ്. കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുസ്ലീം ഭീകരസംഘടനകൾ നിരവധി കൊലപാതകങ്ങൾ നടത്തി. സിപിഎം പ്രവർത്തകർ ഉൾപ്പെടെ കൊലചെയ്യപ്പെട്ടിട്ടും അവർക്കെതിരെ യാതൊരു നടപടിയുമില്ല. പോലീസിന് എസ്ഡിപിഐയെ ഭയമാണ്. അവർ പോലീസിനെ ഭീഷണിപ്പെടുത്തുകയാണ്. പിണറായി വിജയനും ആ ഭീഷണിക്ക് മുന്നിൽ മുട്ടു മടക്കുകയാണ്. ബിജെപി സമാധാനം ആഗ്രഹിക്കുന്നുണ്ട്. പോലീസിന് കൊലയാളികളെ പിടിക്കാൻ കഴിയില്ലെങ്കിൽ അതിന് കഴിയുന്നവരെ പണി ഏൽപ്പിക്കണം. പോലീസ് ഈ രീതിയിലാണ് കേസ് അന്വേഷിക്കുന്നതെങ്കിൽ ആ കുടുംബത്തിനും, ആർഎസ്എസിനും നീതി ലഭിക്കില്ല.

കേരള പോലീസിന് കഴിയില്ലെങ്കിൽ അത് തുറന്ന് പറയാൻ പിണറായി വിജയൻ തയ്യാറാകണം. ഇരട്ടച്ചങ്കനാണ്, വാൾത്തലയുടെ ഇടയിലൂടെ നടന്നു എന്നൊക്കെ പിആറുകാരെ കൊണ്ട് എഴുതിക്കുന്നതിന് പകരം ആഭ്യന്തരവകുപ്പ് ഉണർന്ന് പ്രവർത്തിക്കണം. ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയമാണ് ഇവിടെ കാണുന്നത്. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലുൾപ്പെടെ പലയിടത്തും എസ്ഡിപിഐ-സിപിഎം പരസ്യ ബാന്ധവമാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പലയിടത്തും സിപിഎം എസ്ഡിപിഐയുമായി ഒളിഞ്ഞും തെളിഞ്ഞും ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇത് അനുവദിച്ച് കൊടുക്കാനാകില്ല. ഗൂഢാലോചനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് നീതി നടപ്പാക്കാൻ പിണറായി വിജയൻ തയ്യാറാകണം.

അഭിമന്യു എന്ന സിപിഎം നേതാവിനെ കൊലപ്പെടുത്തിയതിന് നിങ്ങൾ ഒത്തുതീർപ്പ് നടത്തിയിട്ടുണ്ടാകും. പക്ഷേ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയിട്ട് രക്ഷപെട്ട് കടന്നു കളയാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് പോലീസിന്റെ മുന്നിൽ നിന്ന് മാത്രമാകും. കൊലയാളികളെ കൈകാര്യം ചെയ്യാൻ പോലീസ് നിയമപരമായി തയ്യാറായില്ലെങ്കിൽ ആർഎസ്എസും ബിജെപിയും പഴയതൊന്നും മറന്നിട്ടില്ലെന്ന് പറയുകയാണ്. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. നാട്ടിൽ കലാപം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്യുന്നത്.

സഞ്ചാര സ്വാതന്ത്യം എന്നൊക്കെ പറയുന്നത് ആർഎസ്എസിന്റെ പ്രവർത്തകർക്കും ഉറപ്പ് വരുത്താനുള്ള ബാധ്യത ഞങ്ങൾക്കുണ്ട്. അതുകൊണ്ടാണ് മര്യാദയുടെ ഭാഷയിൽ പറയുന്നത്. പോലീസിനെ കൊണ്ട് ആവുന്നില്ലെങ്കിൽ ഈ കേസ് എൻഐഎയെ ഏൽപ്പിക്കണം. തീവ്രവാദികളാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കൊലപാതകികൾ. മാരക ആയുധങ്ങളാണ് ഈ കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിൽ പലയിടത്തും എസ്ഡിപിഐ തീവ്രവാദികൾ വളർത്തുനായ്‌ക്കളേയും തെരുവുനായ്‌ക്കളേയുമെല്ലാം വെട്ടിക്കൊലപ്പെടുത്തി പരിശീലനം നടത്തുന്ന എത്രയെത്ര സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാലക്കാട് ജില്ലയിൽ മാത്രം 30 ഇടത്താണ് നായ്‌ക്കളെ വെട്ടിയുള്ള പരിശീലനം നടന്നത്. മനുഷ്യരെ കൊല്ലാനുളള പരിശീലനമാണ് മൃഗങ്ങളിൽ നടത്തുന്നത്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഇതെല്ലാം നടപ്പാക്കുന്നത്. എന്നിട്ടും പോലീസ് ഒരു നടപടിയും എടുക്കുന്നില്ല.

കേരളത്തിന്റെ ഓരോ സ്ഥലങ്ങളിലും ഭക്ഷണകാര്യത്തിലും മറ്റും തീവ്രവാദികൾ അവരുടെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഹലാൽ ഹോട്ടലുകളെന്ന് പറഞ്ഞ് മുല്ലാക്കമാരെ കൊണ്ട് തുപ്പിച്ചാണ് പലയിടത്തും സാധാരണക്കാർക്ക് ഭക്ഷണം കൊടുക്കുന്നത്. കേരളത്തിലെ പല സ്ഥാപനങ്ങളും വർഗീയവത്കരിച്ചു കൊണ്ടിരിക്കുകയാണ്. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേട് വന്നിരിക്കുന്നു. ഈ സർക്കാരിന്റെ സഹായത്തോടെയാണ് ഭീകരവാദികളുടെ ഈ അജണ്ടയെല്ലാം ഇവിടെ നടപ്പാക്കുന്നത്. കേരളത്തിന്റെ മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കങ്ങളാണിത്. സമാധാനം ആഗ്രഹിക്കുന്ന ആളുകളെല്ലാം ഈ സർക്കാരിന്റെ നീക്കങ്ങളെ എതിർക്കണം. സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടാണ് പ്രതിഷേധ റാലികൾ മാത്രം നടത്തുന്നത്. പക്ഷേ നീതി നടപ്പായില്ലെങ്കിൽ സമരത്തിന്റേയും പ്രതിഷേധത്തിന്റേയും രീതികൾ മാറും. കൊലയാളികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags: K SURENRDAN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies