ഇന്ത്യൻ രാജാവ് മാലിന്യം വാരാൻ റോൾസ് റോയ്സ് ഉപയോഗിച്ചോ? സത്യമിതാണ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യൻ രാജാവ് മാലിന്യം വാരാൻ റോൾസ് റോയ്സ് ഉപയോഗിച്ചോ? സത്യമിതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 11:26 am IST
FacebookTwitterWhatsAppTelegram

ആഡംബര വാഹന നിർമ്മാണ രംഗത്തെ മുടിചൂടാ മന്നൻമാരെന്നാണ് റോൾസ് റോയ്സിനെ വിശേഷിപ്പിക്കാറ്. കാര്യക്ഷമതയും തലയെടുപ്പും ഒത്തിണങ്ങിയതിനാൽ സമ്പന്നരുടെ ഇഷ്ടവാഹനം കൂടിയാണിത്. ഒന്നാം ലോക മഹായുദ്ധകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട റോൾസ് റോയിസ് ചുരുങ്ങിയ സമയം കൊണ്ടുതന്നെ വാഹന പ്രേമികളുടെ മനസ്സിൽ കയറിപ്പറ്റി. പല വമ്പൻമാരും വാഹനം സ്വന്തമാക്കി വാർത്തകളിൽ ഇടം പിടിച്ചു. എന്നാലിപ്പോഴിതാ റോൾസ് റോയിസിനെ ചുറ്റിപ്പറ്റി ഉയർന്ന ഒരു വിവാദത്തെ സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഒരു ഇന്ത്യൻ മഹാരാജാവ് മാലിന്യങ്ങൾ ശേഖരിക്കാൻ റോഴ്സ് റോയിസ് ഉപയോഗിച്ചുവെന്നാണ് പ്രചരിക്കുന്നത്. എന്താണ് ഇതിലെ യാഥാർത്ഥ്യം ?? കിംവതന്തിയോ അതോ സത്യമോ?

റോൾസ് റോയ്‌സ് മാലിന്യം ശേഖരിക്കാനായി ഉപയോഗിച്ച കഥ പ്രചരിക്കുന്നത് ഇങ്ങനെയാണ്. ഒരിക്കൽ അൽവാറിലെ രാജാവായിരുന്ന ജെയ് സിംഗ് പ്രഭാകർ ലണ്ടൻ സന്ദർശിക്കുകയുണ്ടായി. കൊട്ടാരത്തിനു പുറത്ത് രാജാവ് രാജകീയ വസ്ത്രങ്ങൾ ധരിക്കാറില്ലായിരുന്നു. ഇത്തരത്തിൽ രാജകീയപ്രൗഢി ഉപേക്ഷിച്ചെത്തിയ ജെയ് സിംഗ് ലണ്ടനിലെ ആർക്കും തിരിച്ചറിയാൻ സാധിച്ചില്ല. അങ്ങനെയിരിക്കെ മഹാരാജ് ലണ്ടൻ നഗരം ചുറ്റിക്കാണാനിറങ്ങി. അവിടുത്തെ റോൾസ് റോയ്സിന്റെ ഷോറൂമിനുള്ളിൽ പ്രദർശനത്തിനു വെച്ച റോൾസ് റോയ്സ് ഫാന്റം ടൂറർ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. കൊട്ടാരത്തിലേയ്‌ക്ക് അഞ്ച് കാറുകൾ വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. കാറിന്റെ വിലയും മറ്റ് വിശദാംശങ്ങളും തിരക്കാൻ അദ്ദേഹം ഷോറൂമിന്റെ ഉള്ളിലേയ്‌ക്ക് പ്രവേശിക്കാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വസത്രാലാങ്കാരമെല്ലാം കണ്ട ഷോറൂം ജീവനക്കാർ രാജാവിനെ അകത്തേയ്‌ക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.

ഇതിൽ രോക്ഷാകുലനായ രാജാവ് അദ്ദേഹം താമസിച്ച ലണ്ടനിലെ ഹോട്ടലിലെത്തി തന്റെ പരിചാരകരെ വിളിപ്പിച്ചു ഉടൻ തന്നെ റോൾസ് റോയ്സിന്റെ ഷോറൂമിൽ വിളിച്ച് അൽവാറിലെ രാജാവ് കാർ വാങ്ങാൻ എത്തുന്ന വിവരം അറിയിക്കാൻ ജെയ് സിംഗ് പരിചാരകരോട് കൽപ്പിച്ചു. വിവരം അറിഞ്ഞ ഷോറൂം ഉടമസ്ഥൻ രാജാവിനെ ആനയിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ചുവന്ന പരവതാനി വിരിച്ച് രാജാവിനെ അവർ സ്വീകരിച്ചു. അദ്ദേഹം തന്റെ രാജകീയ വേഷത്തിലായിരുന്നു വാഹനം വാങ്ങാൻ എത്തിയത്. അദ്ദേഹത്തെ കണ്ട് മുൻപ് പരിഹസിച്ച സെയിസ്മാന്മാർ പോലും ജെയ് സിംഗിന്റെ മുന്നിൽ തൊഴുതു നിന്നു.

ഷോറൂമിൽ അവശേഷിച്ച എല്ലാ കാറുകളും അദ്ദേഹം മുഴുവൻ പണം നൽകി സ്വന്തമാക്കി. കാർ രാജ്യത്തെത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്ത ശേഷം അദ്ദേഹവും ഇന്ത്യയിലേയ്‌ക്ക് മടങ്ങി. കാറുകൾ ഇന്ത്യയിലെത്തിയ ശേഷം അദ്ദേഹം വാങ്ങിയ മുഴുവൻ റോൾസ് റോയ്സ് കാറുകളും അൽവാർ മുൻസിപ്പാലിറ്റിയ്‌ക്ക് കൈമാറി. ലോകമെമ്പാടുമുള്ള ധനികർക്കിടയിൽ മാത്രം കണ്ടുവന്നിരുന്ന റോൾസ് റോയ്സ് വാഹനങ്ങൾ ചവറു വണ്ടികളാക്കാൻ അദ്ദേഹം ഉത്തരവിട്ടു. അത്യാഡംബര വാഹനം ചവറുകൾ ശേഖരിക്കാൻ ഉപയോഗിച്ച ആദ്യ മുൻസിപ്പാലിറ്റിയായി മാറി അൽവാർ. ഈ വാർത്ത ലോകമുഴുവൻ പടർന്നു. ഇന്ത്യൻ മഹാരാജാവിന്റെ ഈ തിരുമാനം റോൾസ് റോയ്സിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചു. പിന്നീട് കമ്പനിയുടെ തലവന്മാർ അദ്ദേഹത്തോട് ക്ഷമാപണം നടത്തി.

എന്നാൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഈ ക്ഥയ്‌ക്ക് പിന്നിലെ സത്യം എന്താണ്. ആദ്യം മഹാരാജാ ജെയ് സിംഗ് ആരാണെന്ന് നോക്കാം. 1688ലാണ് ജെയ് സിംഗ് ജനിച്ചത്. മരിച്ചതാകട്ടെ 1743 സെപ്റ്റംബറിലും. ചരിത്രത്തിലാദ്യമായി കാൾ ബെൻസ് കാർ നിർമ്മാണം ആരംഭിച്ചതാകട്ടെ 1885ലും. കൂടാതെ, 1906ലാണ് റോൾസ് റോയ്‌സ് പ്രവർത്തനമാരംഭിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ മഹാരാജാ ജെയ് സിംഗിന്റെ പേരിൽ പ്രചരിക്കുന്ന കഥ അടിസ്ഥാന രഹിതമാണ്. സമാനമായ കഥ ഇന്ത്യയിലെ പല രാജാക്കന്മാരുടെ പേരിലും പ്രചരിക്കുന്നുണ്ട്. ഇനി ചിലർ പറയുന്നു അൽവാറിലെ ജെയ് സിംഗ് മഹാരാജാവാണ് ഇത്തരത്തിൽ റോൾസ് റോയ്‌സ് കാർ മാലിന്യം ശേഖരിക്കാൻ ഉപയോഗിച്ചതെന്ന്. എന്നാൽ ഈ അവകാശവാദത്തിനും അടിസ്ഥാനമില്ലെന്നതാണ് വാസ്തവം.

Tags: rolls royce
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

Latest News

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies