കൊച്ചി : ആലുവയില്‍ ജീവനൊടുക്കിയ മോഫിയയെ മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമം നടന്നതായി അമ്മ ഫാരിസ. മുത്വലാഖ് നിരോധിച്ചിട്ടും തന്റെ മകള്‍ക്ക് 2500 രൂപ വിലയിട്ട് സുഹൈല്‍ മുത്വലാഖ് ചൊല്ലിയെന്നും ഫാരിസ പറഞ്ഞു.
മുത്വലാഖ് വരെ മകൾ അവിടെ പിടിച്ചു നിന്നു . പക്ഷെ മുത്വലാഖ് ചൊല്ലിയതോടെ മകൾ തളര്‍ന്നുപോയി. മൂന്നു മാസത്തിനകം വേറെ വിവാഹം കഴിക്കുമെന്നും അവന് പറഞ്ഞു. ഇതോടെ മകള്‍ അവന്റെ കാല് പിടിച്ച് ഉപേക്ഷിക്കരുതെന്ന് അപേക്ഷിച്ചതായും ഫാരിസ പറഞ്ഞു.
നീതികിട്ടുമെന്ന് കരുതിയാണ് മോഫിയ പോലീസ് സ്റ്റേഷനിലേക്ക് പോയത്. എന്നാൽ, ഡി.വൈ.എഫ്.ഐ നേതാവിനെയും കൂട്ടിയാണ് സുഹൈല്‍ അന്ന് സ്റ്റേഷനിലെത്തിയത്. അതാരാണെന്ന് മകള്‍ക്കറിയില്ലായിരുന്നു . മോഫിയയെ അവര്‍ മാനസിക രോഗിയാക്കിയാണ് ചിത്രീകരിച്ചിരുന്നത്. മാനസിക രോഗിയാണെന്ന് നിരന്തരം പറഞ്ഞപ്പോള്‍ മകളെ ഡോക്ടറെ കാണിച്ചു. ഡോക്ടര്‍ പറഞ്ഞത് ഭര്‍ത്താവിനാണ് കൗണ്‍സിലിംഗ് നല്‍കേണ്ടതെന്നും മകളെ അവന്റെ കൂടെ വിടരുതെന്നുമാണെന്നും ഫാരിസ പറഞ്ഞു.
ഒരുപാട് സ്വപ്നങ്ങളുള്ള വളരെ ബോള്‍ഡ് ആയിട്ടുള്ള പെൺകുട്ടിയായിരുന്നു മോഫിയ. സംഭവ ദിവസം സിഐയുടെ മുന്നിൽ വച്ചും സുഹൈൽ മോഫിയയെ അപമാനിച്ചു. . ഒരു പെണ്ണും സഹിക്കാത്ത രീതിയിൽ സംസാരിച്ചത് കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചത് . ഇതോടെ നീ മനോരോഗിയല്ലേ എന്ന് ചോദിച്ച് കൊണ്ട് സിഐ മോഫിയക്ക് നേരെ തിരിഞ്ഞു. സിഐയുടെ ഈ പ്രതികരണമാണ് മകളെ മാനസികമായി തകർത്ത് കളഞ്ഞതെന്നു ഫാരിസ പറഞ്ഞു.
Comments