തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
നിലവിൽ കോമറിൻ ഭാഗത്തും ശ്രീലങ്കൻ തീരത്തിനു സമീപവുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെ അറബികടലിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. തെക്ക് ആന്ധ്രാ-തമിഴ്‌നാട് തീരത്ത് വടക്ക് കിഴക്കൻ കാറ്റ് ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം തെക്കൻ ആൻഡമാൻ കടലിൽ നാളെയോടെ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അടുത്ത 3 ദിവസം കൂടി മഴ തുടരാൻ സാധ്യതയുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കും, ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
















Comments