കൊച്ചി : വീരപഴശിയുടെ രക്തസാക്ഷി ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ മന്ത്രി കെ കെ ശൈലജയ്‌ക്ക് നേരെ ജിഹാദികളുടെ സൈബർ ആക്രമണം . വീര പഴശിയുടെ 217 -)0മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് . 216 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1805 നവംബര്‍ 30നാണ് വീര കേരള വര്‍മ പഴശ്ശി രാജാവ് ബ്രിട്ടീഷ് സാമ്രാജ്യത്വ പടയാളികളോട് ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചത്. വയനാട്ടിലെ പുല്‍പ്പള്ളി കാടുകള്‍ക്കടുത്ത് കങ്കാറാ പുഴയുടെ കരയില്‍വച്ചാണ് പഴശ്ശി വെടിയേറ്റ് കൊല്ലപ്പെടുന്നത് – കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ടിപ്പുവിന്റെ പിതാവ് മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി 1766 ല്‍ മലബാറിനെ ആക്രമിച്ചതും , ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ ആരും തയ്യാറാവാത്ത ഘട്ടത്തിലാണ് ടിപ്പുവിനെതിരെ പോരാട്ടം നയിക്കാന്‍ പഴശി മുന്നിട്ടിറങ്ങുന്നതെന്നും ശൈലജ പോസ്റ്റിൽ പറയുന്നു . വീരപഴശിയുടെ വീരഗാഥകൾ വിവരിക്കുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ് . ഇതാണ് ജിഹാദികളെ ചൊടിപ്പിച്ചിരിക്കുന്നതും .
കെ കെ ശൈലജ സംഘിണിയായെന്നും , പാർട്ടി മാറിയെന്നുമാണ് ചില കമന്റുകൾ . പഴശിയെ രാജ്യസ്നേഹിയാക്കാൻ മുൻ കമ്യൂണിസ്റ്റ് മന്ത്രി കുറെ പണിപ്പെട്ടല്ലോ എന്നും ഇനി ചന്തുവിനെയും ഇത്തരത്തിൽ പുക്ഴ്‌ത്തുമോ എന്നും ചോദിക്കുന്നു . പഴശി ജീവനൊടുക്കുകയായിരുന്നുവെന്നും വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നില്ലെന്നും ടിപ്പുവിനെ ബോധപൂർവ്വം തേജോവധം ചെയ്യാനാണോ ഈ ഫേസ്ബുക്ക് പോസ്റ്റെന്നും കമന്റുകളുണ്ട് . ഇത് ഒരു മാതിരി ചാരിത്ര്യ പ്രസംഗം ആയിപ്പോയെന്നും ചിലർ പറയുന്നു .കമന്റുകൾ വഴിയുള്ള ആക്ഷേപം വർദ്ധിച്ചതോടെ പോസ്റ്റിനു താഴെ കമന്റ് ബോക്സ് ഓപ്ഷനും ലോക്ക് ചെയ്ത നിലയിലാണ് .
















Comments