ഒമിക്രോൺ ഭീതിക്കിടയിലും വൻ വീഴ്ച്ച : റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചു , ക്വാറന്റൈനുമില്ല
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഒമിക്രോൺ ഭീതിക്കിടയിലും വൻ വീഴ്‌ച്ച : റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ 21 യാത്രക്കാരെ പരിശോധിക്കാതെ വിട്ടയച്ചു , ക്വാറന്റൈനുമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 05:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഒമൈക്രോൺ ഭീതിക്കിടയിൽ, റഷ്യയിൽ നിന്ന് ഞായറാഴ്ച എത്തിയ 21 യാത്രക്കാരിൽ ആർടിപിസിആർ പരിശോധന നടത്താതെ ആരോഗ്യവകുപ്പ് . ഇവരോട് ഹോം ക്വാറന്റൈനിൽ കഴിയാനും നിർദേശിച്ചിട്ടില്ല.

ചില രാജ്യങ്ങളിൽ ഒമൈക്രോൺ കണ്ടെത്തിയതിനെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടി-പിസിആർ പരിശോധനയും ഒരാഴ്ചത്തെ ഹോം ക്വാറന്റൈനും നിർബന്ധമാക്കിയിരുന്നു . നവംബർ 26ന് കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട നിർദേശവും നൽകിയിരുന്നു. എന്നാൽ, റഷ്യയിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിയെത്തിയ മലയാളികളുടെ കാര്യത്തിൽ ഈ നിർദേശം ആരോഗ്യ വകുപ്പ് പാലിച്ചില്ല.

30 അംഗ സംഘം വിവിധ എയർ അറേബ്യ വിമാനങ്ങളിലായി ഷാർജ വഴിയാണ് മടങ്ങിയെത്തിയത് . ഇവരിൽ 24 പേർ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ചുപേർ തിരുവനന്തപുരത്തും ഒരാൾ കോഴിക്കോട് വിമാനത്താവളത്തിലുമാണ് ഇറങ്ങിയത്.

ഇവരിൽ കോഴിക്കോട്ടെത്തിയ യാത്രക്കാരനെയും തിരുവനന്തപുരത്ത് വന്ന മുതിർന്ന മൂന്ന് പേരെയും ആർടി-പിസിആർ പരിശോധനയ്‌ക്ക് വിധേയരാക്കുകയും ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ, കൊച്ചിയിൽ തിരിച്ചെത്തിയ 20 റഷ്യക്കാരെയും തിരുവനന്തപുരത്ത് ഒരാളെയും പരിശോധനയ്‌ക്ക് വിധേയമാക്കുകയോ ക്വാറന്റൈൻ നിർദേശിക്കുകയോ ചെയ്‌തിട്ടില്ല.

അതേ സമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ പറഞ്ഞു. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ ഞായറാഴ്ച പരിശോധിക്കാൻ തുടങ്ങി. അന്ന് 141 പേരെ പരിശോധിച്ചു. ഇത്തരമൊരു വീഴ്ചയെക്കുറിച്ച് എനിക്ക് അറിയില്ല, ഇതിനെ കുറിച്ച് അന്വേഷിക്കും, – അവർ പറഞ്ഞു.

എന്നാൽ പരസ്പര വിരുദ്ധമായ മറുപടിയാണ് കൊച്ചി എയർപോർട്ട് പബ്ലിക് റിലേഷൻസ് ഓഫീസർ നൽകിയത്. “ചൊവ്വാഴ്‌ച മുതലാണ് കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് വിമാനത്താവളത്തിൽ പരിശോധന ആരംഭിച്ചത്. അതുകൊണ്ട് ഞായറാഴ്ച വന്നാൽ കുഴപ്പമില്ലെന്നായിരുന്നു “ പബ്ലിക് റിലേഷൻസ് ഓഫീസർ പറഞ്ഞത് .

അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയെ കുറിച്ച് അറിയിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസും നടപടി എടുത്തില്ലെന്ന് യാത്രക്കാരിൽ ഒരാളായ ജയശങ്കർ പറഞ്ഞു .

“റഷ്യയിൽ നിന്ന് കൊച്ചിയിലെത്തിയ ആളുകളുടെ സഞ്ചാരത്തിന് ഒരു നിയന്ത്രണവുമില്ല. ഇത് അപകടകരമാണ്, ” അദ്ദേഹം പറഞ്ഞു. ഹോം ക്വാറന്റൈനിൽ കഴിയുന്ന ജയശങ്കർ, താൻ എത്തിയതിന് ശേഷം ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവർ അതിനെക്കുറിച്ച് ഒരു സൂചനയും നൽകിയിട്ടില്ലെന്നും പറഞ്ഞു.

റഷ്യ യൂറോപ്യന്‍ രാജ്യമല്ല, ഏഷ്യന്‍ രാജ്യമാണെന്ന വിചിത്ര മറുപടിയും ചില അധികൃതര്‍ നല്‍കിയതായി ആരോപണമുണ്ട്.

Tags: omicrone
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies