കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ വീട്ടിലെ സാധനങ്ങൾ കടത്താൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകൾ പുറത്ത് . മോൻസന്റെ ജീവനക്കാരായിരുന്ന ജിഷ്ണുവും ജോഷിയും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഖുറാൻ,ബൈബിൾ,സ്വർണപിടിയുള്ള കത്തി എന്നിവ കടത്താനാണ് ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് നിർണായകമാകാൻ സാദ്ധ്യതയുള്ള വിവരങ്ങളാണ് പുറത്ത് വന്നത്.
മോൻസൺ മാവുങ്കലിന്റെ അറസറ്റിന് പിന്നാലെയാണ് ജീവനക്കാർ തമ്മിൽ സംഭാഷണം നടക്കുന്നത്. കേസ് ഒത്തു തീർപ്പാക്കാനായി ചില സാധനങ്ങൾ മോൻസന്റെ മ്യൂസിയത്തിൽ നിന്ന് കടത്തണമെന്നാണ് ജിഷ്ണു ജോഷിയോട് ആവശ്യപ്പെടുന്നത്.വീടിന് മുന്നിൽ ക്രൈം ബ്രാഞ്ച് സംഘമുണ്ടെന്നും ആ സാഹചര്യത്തിൽ വീടിന് പിന്നിലൂടെ ഖുറാൻ, ബൈബിൾ സ്വർണപ്പിടിയുള്ള കത്തി എന്നിവ പുറത്ത് കടത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇവ പുറത്തെത്തിച്ചാൽ മാത്രമേ ഈ കേസിലെ സെറ്റിൽമെന്റ് നടക്കുവെന്നാണ് ജിഷ്ണു ജോഷിയോട് പറയുന്നത്. അതോടൊപ്പം അറസ്റ്റ് നടക്കുന്ന സമയത്ത് ഐ.ജി ലക്ഷ്മണയും തൃശൂരിലെ വ്യവസായി ജോർജും അവിടെയുണ്ടായിരുന്നുവെന്നും ഈ സംഭാഷണത്തിൽ വ്യക്തമാകുന്നു.
പരാതിക്കാർക്ക് പണം നൽകിയാൽ മാത്രമേ കേസ് ഒത്തുതീർപ്പാവുകയുള്ളുവെന്നും അതിനുവേണ്ടി ഈ സാധനങ്ങൾ പുറത്ത് കടത്തണമെന്നും ജിഷ്ണു പറയുന്നു. എങ്ങനെ കടത്തണമെന്ന കാര്യത്തിൽ ഇരുവരും തർക്കിക്കുന്നതും ഫോൺ സംഭാഷണത്തിൽ നിന്നും വ്യക്തമാണ്.
















Comments