ശബരിമല വിഷയത്തിൽ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു.
മണ്ഡല കാലം ആരംഭിച്ചത് മുതൽ ശബരിമലയിൽ നിന്നും പുറത്തേക്ക് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല.
കൊറോണ മാനദണ്ഡം ചൂണ്ടിക്കാട്ടി സ്വാമി ഭക്തർക്ക് പരമ്പരാഗത ആചാരങ്ങൾ നടത്താൻ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട് .വൃതമെടുത്ത് മല ചവിട്ടുന്ന അയ്യപ്പന്മാർക്ക് നെയ്യഭിഷേകം പോലും നിഷേധിക്കപെടുകയാണ്.തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങു കൂടിയായിട്ടുള്ള നെയ്യഭിഷേകം നടത്താൻ സാധിക്കാതെ ഭക്തർ നിരാശരായാണ് ദർശനം കഴിഞ്ഞു മടങ്ങുന്നത്.
പലപ്പോഴും ഓൺലൈൻ ബുക്കിംഗ് വെബ്‌സൈറ്റ് തകരാറിൽ ആയതിനാൽ ദർശനത്തിനായി ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
ഇതിനിടയിൽ അരവണ പ്രസാദം തയ്യാറാക്കാൻ ഹലാൽ ശർക്കര ഉപയോഗിക്കുന്നതായുള്ള വിവരം പുറത്ത് വന്നത് ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിനും കാരണമായി.
കാനന പാത വഴിയുള്ള തീർത്ഥാടനത്തിന് പൂർണ്ണമായും ദേവസ്വം ബോർഡ് വിലക്കേർപ്പെടുത്തിയിരിക്കുയാണ്.
ഈ സാഹചര്യത്തിൽ ആണ് ഭക്തജന പ്രതിഷേധം കണക്കിലെടുത്ത് ഹൈന്ദവ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നത് .ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ശബരിമലയിൽ ദർശനം നടത്തി,സ്ഥിതിഗതികൾ വിലയിരുത്തി .
കൊറോണ മാനദണ്ഡം പറയുന്ന സർക്കാർ KSRTC ബസ്സിൽ അയ്യപ്പന്മാരെ കുത്തി നിറച്ച് കൊണ്ടു പോകുന്നുവെന്നും
കൊറോണയുടെ പേരിൽ ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ തീർത്ഥാടനം അട്ടിമറിക്കുകയാണെന്നും വത്സൻ തില്ലങ്കേരി കുറ്റപ്പെടുത്തി .
വിശ്വാസ സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ശബരിമലയിൽ നടക്കുന്നത്,ആചാരങ്ങളൊന്നും നടത്താൻ ഭക്തരെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
സുപ്രീം കോടതി വിധിയിൽ ഭക്തജനങ്ങളുടെ പ്രതിഷേധത്താൽ സർക്കാരിന് മുട്ടുകുത്തേണ്ടി വന്നു
ഇതിലുള്ള പകയും പ്രതികാരവും സർക്കാർ ഭക്തരോട് തീർക്കുകയാണ്
നാട്ടിൽ എല്ലാം തുറന്നിട്ടും വിലക്ക് ശബരിമലക്ക് മാത്രമാണ്
സർക്കാരിന് ദുർവാശിയാണ് .അദ്ദേഹം കൂട്ടിച്ചേർത്തു
ധനു ഒന്നാം തീയതി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ വിലക്ക് ലംഘിച്ച് പരമ്പരാഗത കാനന പാത വഴി ഭക്തർ മല ചവിട്ടുമെന്നും തില്ലങ്കേരി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ശബരിമല ദർശനത്തിനെത്തിയിരുന്നു
















Comments