ന്യൂഡൽഹി : ബിപിൻ റാവത്തിന്റെ വേർപാട് ആഘോഷമാക്കിയ ഐഐടി വിദ്യാർത്ഥിയ്‌ക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ . ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യിലെ വിദ്യാർത്ഥികളിൽ ഒരാളായ രാം പബഹരനാണ് സംയുക്ത സൈനിക മേധാവിയുടെ മരണത്തിനു പിന്നാലെ നിന്ദ്യമായ ട്വീറ്റ് പങ്ക് വച്ചത്.
ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നതിനു പിന്നാലെ ‘ സ്വവർഗ ലൈംഗികതയെ എതിർക്കുന്ന വൃത്തികെട്ട മനുഷ്യൻ മരിച്ചു ‘ എന്നായിരുന്നു പോസ്റ്റ് ചെയ്തത് .അതിന് ശേഷം ചിരിയ്‌ക്കുന്ന ഇമോജികളും ഇട്ടു.
വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് ഡൽഹി ഐഐടി ഡയറക്ടർ പ്രൊഫസർ വി.രാമഗോപാൽ റാവു പറഞ്ഞു. ധീരനായ ഒരു സൈനികന്റെ ദാരുണവും അപ്രതീക്ഷിതവുമായ വിയോഗത്തിൽ രാജ്യം വിലപിക്കുന്ന ഈ ദുഃഖസമയത്ത് ആർക്കെങ്കിലും ഇത്തരമൊരു നിർവികാരത ചെയ്യാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
റെയിൽവേ ജീവനക്കാരനായ പ്രഭൽ ചാറ്റർജി എന്ന ട്വിറ്റർ ഉപയോക്താവും ഇത്തരത്തിലുള്ള നിന്ദ്യമായ പോസ്റ്റ് പങ്ക് വച്ചിരുന്നു എല്ലാ ‘ഫാസിസ്റ്റുകൾ’ക്കും ദാരുണമായ മരണം ആശംസിക്കുന്ന ട്വീറ്റിൽ “ഒരു ഫാസിസ്റ്റിനും സ്വാഭാവിക മരണം സംഭവിക്കരുത്. അവരുടെ യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദികളായി അവരെ തൂക്കിലേറ്റണം, ”ഇത്തരത്തിലാണ് പ്രഭൽ ചാറ്റർജിയുടെ പോസ്റ്റ്. വിദ്വേഷകരമായ പോസ്റ്റ് ഇട്ടതിന് പ്രഭാൽ ചാറ്റർജിയെ മധുരയിൽ വച്ച് പിടികൂടിയതായും റിപ്പോർട്ടുണ്ട്.
ഹെലികോപ്റ്റർ അപകടത്തെ വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയ തീർഥരാജ് ധർ എന്ന വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കാൻ ബെംഗളൂരു പോലീസും ഒരുങ്ങുകയാണ് . ബെംഗളൂരുവിലെ യൂണിവേഴ്സിറ്റി ലോ കോളേജ് വിദ്യാർത്ഥിയാണ് ധർ എന്നാണ് സൂചന .
കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകട വാർത്ത പുറത്ത് വന്നയുടൻ വിവിധ ചാനലുകളുടെ യൂട്യൂബ്, എഫ് ബി പേജുകളിൽ ചിലർ അത് ആഘോഷമാക്കിയിരുന്നു . പാകിസ്താനിൽ അടക്കം ഭീഷണിയായ ബിപിൻ റാവത്തിനെ രാജ്യ വിരുദ്ധ ശക്തികൾ എത്രത്തോളം ഭയപ്പെട്ടിരുന്നുവെന്നതിന് തെളിവാണിത് . ഇത്തരക്കാർക്കെതിരെ നടപടികൾ കർശനമാക്കുകയാണ് അധികൃതർ . നടപടികൾ ഭയന്ന് അപകട വാർത്തയ്‌ക്ക് താഴെ ചിരി സ്മൈലികൾ ഇട്ടവരും , കമന്റുകൾ ഇട്ട വരും പലതും ഡിലീറ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട് .
Comments