തിരുവനന്തപുരം: സംസ്ഥാനത്ത് ഗേൾസ് ബോയ്‌സ് സ്‌കൂളുകൾ കുറയ്‌ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. പിടിഎ തീരുമാനിച്ചാൽ മിക്‌സഡ് സ്‌കൂളിന് അംഗീകാരം നൽകും. ഗേൾസ്, ബോയ്‌സ് സ്‌കൂൾ മാറ്റണമെങ്കിൽ അതാത് പിടിഎ തീരുമാനിച്ചാൽ മതി. ലിംഗസമത്വ യൂണിഫോം തീരുമാനിക്കേണ്ടതും പിടിഎ ആണ്.
ഇത് വിദ്യാഭ്യാസവകുപ്പിനെ കേന്ദ്രീകരിച്ചുള്ള തീരുമാനമല്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതാത് സ്‌കൂളിലെ പിടിഎ, അധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവരെല്ലാം ഏകകണ്ഠമായി എടുക്കുന്ന തീരുമാനത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പിന് യാതൊരു എതിർപ്പുമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
വിഷയത്തിൽ നേരിട്ട് ഇടപെടുന്നില്ല. അതാത് പിടിഎകൾ തീരുമാനിക്കുകയാണെങ്കിൽ വിദ്യാഭ്യാസ വകുപ്പ് ഇതിനോട് അനുകൂല തീരുമാനം എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൂടുതൽ പരാതികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് താഴേത്തട്ടിൽ നിന്നും അധ്യാപക-രക്ഷാകർതൃ സമിതികൾ ഒരുമിച്ച് തീരുമാനം എടുക്കണമെന്ന ആവശ്യം സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്.
















Comments