തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ സമൂഹവ്യാപനമുണ്ടായെന്ന് സൂചന. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലാണ് ഇതിന്റെ സൂചനകൾ ലഭിച്ചത്. കൊറോണ പോസിറ്റീവായ 51 പേരിൽ നടത്തിയ എസ്ജിടിഎഫ് സ്‌ക്രീനിംഗ് ടെസ്റ്റിൽ, 38 പേരുടെ ഫലം പോസിറ്റീവായി.
ഒമിക്രോൺ സ്ഥിരീകരിച്ച 38 പേരിൽ ആരും തന്നെ വിദേശയാത്ര നടത്തുകയോ, വിദേശത്ത് നിന്നെത്തിയവരുമായി സമ്പർക്കം പുലർത്തിയവരോ അല്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒമിക്രോൺ സമൂഹവ്യാപന സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത്രയും പേർക്ക് ഒമിക്രോൺ ഉണ്ടെന്നത് സമൂഹത്തിൽ കൂടുതൽ പേർ ഒമിക്രോൺ ബാധിതരാണെന്നതിന്റെ സൂചനയാണെന്ന് ക്രിട്ടിക്കൽ കെയർ വിദഗ്ധനായ ഡോക്ടർ അനൂപ് കുമാർ പറഞ്ഞു.
വരുന്ന രണ്ടാഴ്ചക്കുള്ളിൽ ഒമിക്രോൺ കേസുകൾ വളരെ വേഗത്തിൽ പടർന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധർ വിശദീകരിക്കുന്നത്. കൊറോണ പോസിറ്റീവായി വരുന്നവരിൽ സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തി ഒമിക്രോൺ ബാധിതരുണ്ടോയെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് വലിയ തോതിൽ വ്യാപനം ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.
















Comments