വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം: പത്മശ്രീ നിറവിൽ ഡോ. ശോശാമ്മ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം: പത്മശ്രീ നിറവിൽ ഡോ. ശോശാമ്മ

Janam Web Desk by Janam Web Desk
Jan 26, 2022, 02:33 pm IST
FacebookTwitterWhatsAppTelegram

രാജ്യം പത്മ പുരസ്‌കാരങ്ങൾ നൽകുന്നതിന്റെ ആഴവും പരപ്പും വർദ്ധിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലെ ലിസ്റ്റുകൾ നോക്കിയാൽ അത് മനസിലാകും. സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരെ നരേന്ദ്രമോദി സർക്കാർ കൈപിടിച്ച് മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ നേർക്കാഴ്ചകളാണ് ഇത്തവണയും പത്മപുരസ്‌കാര പട്ടികയിൽ കണ്ടത്്. ഇത്തവണ നാല് മലയാളികൾക്കാണ് പത്മ പുരസ്‌കാരം ലഭിച്ചത്. അതിൽ ഒഴിവാക്കാനാകാത്ത ഒരു വ്യക്തിത്വമാണ് പത്മശ്രീ ശോശാമ്മ ഐപ്പിന്റേത്. ഇന്ന് കേരളത്തിൽ കാണുന്ന ആറായിരത്തോളം വെച്ചൂർ പശുക്കളുണ്ടായത് ഡോ. ശോശാമ്മയുടെ ശ്രമത്തിൽ നിന്നാണ്. നോക്കാം ശോശാമ്മ ഐപ്പിന്റെ വെച്ചൂർ പശു സംരക്ഷണ കഥ.

കോളേജിലെ മാഗസീനിൽ കേരളത്തിന്റെ സ്വന്തം പശുക്കളെപ്പറ്രി ലേഖനം തയ്യാറാക്കാനായി തുടങ്ങിയ അന്വേഷണം വെച്ചൂർ പശുവിന്റെ സംരക്ഷണത്തിലേക്ക് നയിച്ച കഥയാണ് ശോശാമ്മയുടേത്. വംശനാശത്തിന്റെ വക്കിൽ നിന്ന് വെച്ചൂർ പശുവിന് പുനർജന്മം നൽകാനായി അവർ കഠിനമായി പ്രവർത്തിച്ചു. 1986- 87 കാലഘട്ടത്തിലായിരുന്നു അത്. കോളേജിലെ ഏതാനും കുട്ടികളോടൊപ്പം തുടങ്ങിയ പ്രവർത്തനമായിരുന്നു ഇത്. കർഷകനായ നാരായണ അയ്യർ വഴി മനോഹരൻ എന്ന വ്യക്തിയുടെ വീട്ടിൽനിന്ന് ലക്ഷണമൊത്ത ഒരു വെച്ചൂർ പശുവിനെ ലഭിച്ചതു മുതൽ വെച്ചൂർപ്പശു സംരക്ഷണ ദൗത്യം ആരംഭിക്കുകയായിരുന്നു.

അന്ന് നടത്തിയ പഠനങ്ങളിൽ വെച്ചൂർ പശുക്കൾ നശിക്കുകയാണെന്ന് മനസിലായി. തുടർന്ന് ഒർജിനൽ വെച്ചൂർ പശുക്കൾക്കായി തെരച്ചിൽ തുടങ്ങി. അങ്ങനെ കിട്ടിയ നാലഞ്ച് പശുക്കളെ കോളേജിൽ കൊണ്ടുവന്ന് കുട്ടികളുടെ സഹായത്തോടെ പരിപാലിക്കാൻ തുടങ്ങി. വീണ്ടും വീണ്ടും അന്വേഷണങ്ങൾ തുടങ്ങി. കിട്ടയവയെ വില കൊടുത്തു വാങ്ങി. അങ്ങനെ പശുക്കളുടെ എണ്ണം എട്ടായി…അത് 20 ആയി…

വെറ്ററിനറി കോളേജിലെ ജെനിറ്റിക്സ് പ്രൊഫസറായിരുന്നു അന്ന് ഡോ. ശോശാമ്മ ഐപ്പ്. കാർഷിക സർവകലാശാലയുടെ സഹായം കൊണ്ടാണ് വെച്ചൂർ പശുക്കളെ സംരക്ഷിച്ചത്. ശോശാമ്മയുടെ സമർപ്പിത സേവനത്തിന്റെ ഫലമായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ അംഗീകരിച്ച 30 പശു ഇനങ്ങളിൽ ഒന്നായി കേരളത്തിന്റെ വെച്ചൂർ.

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും വെച്ചൂർ പശുക്കളുടെ വംശശുദ്ധി ഉറപ്പുവരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനുമായി ശോശാമ്മ ടീച്ചറുടെ നേതൃത്വത്തിൽ വെച്ചൂർ പശു കർസർവേഷൻ ട്രസ്റ്റ് ഇന്നും സജീവമാണ്. 2001ൽ തൃശൂർ വെറ്ററിനറി കോളേജിൽ നിന്ന് നാഷണൽ ബ്യൂറോ ഒഫ് അനിമൽ ജനിറ്റിക്സിന്റെ ഡയറക്ടറായി വിരമിച്ചു.

വെച്ചൂർ പശു പരിരക്ഷണ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ അന്ന് ഇന്ത്യയിൽ ആകെ 26 അംഗീകൃത കന്നുകാലി ജനുസുകളാണ് ഉണ്ടായിരുന്നത്. കേരളത്തിൽ നിന്നും ഒരു ബ്രീഡ് പോലും ഉണ്ടായിരുന്നില്ല. ഈ അവസ്ഥയിൽ നിന്നാണ് കേരളത്തിന്റെ സ്വന്തം പശുവായി വെച്ചൂർ പശുവിനെ ശോശാമ്മ ഐപ്പ് ഉയർത്തിയെടുത്തത്.

Tags: 2022padma award
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

Latest News

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies