തിരുവനന്തപുരം: നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. രണ്ട് ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.
ഫെബ്രുവരി ആദ്യ വാരം നടക്കുന്ന മന്ത്രി സഭായോഗത്തിലും നിരക്ക് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ യോഗം ചേർന്ന് അനിശ്ചിത കാല സമരം തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്.
മിനിമം ചാർജ്ജ് എട്ടിൽ നിന്ന് പന്ത്രണ്ടായി ഉയർത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറിൽ നടത്തിയ ചർച്ചയിൽ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാൻ സ്വകാര്യ ബസുടമകൾ തയാറെടുക്കുന്നത്. നിരക്ക് വർദ്ധനവിനോടൊപ്പം ടാക്‌സ് ഇളവും സംഘടന ആവശ്യപ്പെടുന്നുണ്ട്.
Comments