ന്യൂഡൽഹി: ഇലക്ട്രിക് വാഹന മേഖലയ്‌ക്ക് മുൻതൂക്കം നൽകി കേന്ദ്ര ബജറ്റ്. ഇതിനായി ബാറ്ററി സ്വാപ്പിംഗ് നയം കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചു കൊണ്ട് പൊതുഗതാഗത മേഖലകൾ സൃഷ്ടിക്കും. ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ കൂടുതൽ വ്യാപിപ്പിക്കാനും തീരുമാനം. തദ്ദേശീയ ലോകോത്തര സാങ്കേതികവിദ്യയായ കവച്ചിന് കീഴിൽ 2,000 കിലോമീറ്റർ റെയിൽ ശൃംഖല കൊണ്ടുവരാനും ബജറ്റിൽ തീരുമാനം.
മലിനീകരണ പ്രശ്‌നങ്ങൾ പൂർണമായും തടയാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും, ഉപയോഗവും പ്രോത്സാഹിപ്പിക്കും. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഇന്ത്യൻ ബാറ്ററി നിർമ്മാതാക്കളായ അമര രാജ ബാറ്ററികളുടെയും എക്‌സൈഡ് ഇൻഡസ്ട്രീസിന്റെയും ഓഹരികൾ ഉയരും.
പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം, ഉൽപാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയാണ് ബജറ്റിൽ ഊന്നൽ നൽകുന്ന കാര്യങ്ങൾ. അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തെ വികസനത്തിന്റെ കാഴ്ചപ്പാടെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഡിജിറ്റൽ ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുക, സാങ്കേതിക വളർച്ച, എനർജി ട്രാൻസിഷൻ, സ്വകാര്യ നിക്ഷേപത്തിന് കൂടുതൽ പ്രോത്സാഹനം നൽകുക എന്നിവയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
















Comments