പാലക്കാട്: ഇന്നലെ രാത്രി പാലക്കാട്-തൃശൂർ ദേശീയപാതയിൽ രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പിഴവ് കെ.എസ്. ആർ.ടി.സി. ബസ് ഡ്രൈവറുടെ ഭാഗത്തെന്ന് റിപ്പോർട്ട്. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
ബസിനും ലോറിക്കും ഇടയിലൂടെ ബൈക്ക് പോകുമ്പോൾ പെട്ടെന്ന് കെ. എസ്.ആർ.ടി.സി വലത്തോട്ട് നീങ്ങുകയായിരുന്നു. അതോടെ ബസിനും ലോറിക്കുമിടയിൽപ്പെട്ട് ഞെരുങ്ങുകയും ബൈക്ക് ബസിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. ഇതറിഞ്ഞിട്ടും ബസ് മുന്നോട്ട് എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടമുണ്ടാക്കിയത്.
പാലക്കാട് കാവശ്ശേരി സ്വദേശി ആദർശ് മോഹൻ , കാസർകോട് സ്വദേശി സബിത് എന്നിവരാണ് അപകടത്തിൽപ്പെട്ടത് രണ്ടു പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. കുഴൽമന്ദം വെള്ളപ്പാറയിലാണ് അപകടം ഉണ്ടായത്.
Comments