പത്തനംതിട്ട : ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വെബ് സീരീസിനെതിരെ രാജകുടുംബം രംഗത്ത്. പരാമർശങ്ങൾ അസത്യമാണെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. വിവാദങ്ങളിലൂടെ ശ്രദ്ധ നേടുകയെന്ന രീതി അവസാനിക്കണമെന്നും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ആവശ്യപ്പെട്ടു.
വെബ് സീരിസിലെ പരാമർശങ്ങൾക്കും സംഭവങ്ങൾക്കും യാഥാർത്ഥ്യവുമായി ബന്ധമില്ല. ഇതെല്ലാം സത്യവിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. വിവാദങ്ങളിലൂടെ ശ്രദ്ധ നേടുകയെന്ന രീതി അവസാനിക്കണം. വെബ്‌സീരിസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി വ്യക്തമാക്കി.
ഇന്ത്യ കൈവരിച്ച ശാസ്ത്രനേട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വെബ് സീരിസിലാണ് ശ്രീ ചിത്തിരതിരുനാളിനെക്കുറിച്ച് പരാമർശമുള്ളത്. ബാലാരമവർമ്മയെ അഴിമതിക്കാരനാക്കിയാണ് വെബ്‌സീരിസിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ അദ്ദേഹത്തിനെതിരെ മോശം പരാമർശങ്ങളുമുണ്ട്.
സ്വാതന്ത്ര്യം കൈവരിച്ചതിന് ശേഷം ശാസ്ത്ര മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചാണ് വെബ്‌സീരിസിൽ പറയുന്നത്. വിക്രം സാരാഭായ്, എ.പി.ജെ അബ്ദുൾ കലാം എന്നിവരുടെ ജീവിതവും അനുഭവങ്ങളും ഉൾപ്പെടുത്തിയാണ് വെബ് സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
















Comments