94 ാമത് ഓസ്‌കാർ നോമിനേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയുടെ ഡോക്യുമെന്ററി. മികച്ച ഡോക്യുമെന്റി വിഭാഗത്തിലേക്ക് മലയാളികളായ റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്ന് സംവിധാനം ചെയ്ത റൈറ്റിങ് വിത്ത് ഫയർ ആണ് ഇന്ത്യയ്‌ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. ഇന്നലെ വൈകുന്നരമാണ് 94-ാമത് അക്കാദമി ഓസ്‌കാർ അവാർഡിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്. മികച്ച നടൻ, നടി, ചിത്രം തുടങ്ങി 23 വിഭാഗങ്ങളിലേക്കുള്ള നോമിനേഷനുകളാണ് പ്രഖ്യാപിച്ചത്.
ഡൽഹിയിലെ ബൻഡ ജില്ലയിലെ ഒരു ഡിജിറ്റൽ പത്രത്തിന്റെ കഥയാണ് റൈറ്റിങ് വിത്ത് ഫയർ. കവിതാ ദേവി,മീരാ ജാതവ് എന്നിവർ ആരംഭിച്ച ഖബർ ലഹാരിയ എന്ന വാരാന്ത്യ പത്രത്തിന്റെ ചരിത്രമാണ് ഡോക്യുമെന്ററി പറയുന്നത്. ദളിത് സ്ത്രീകൾ സജീവമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകൾ വാർത്താലോകത്തു തരംഗമാകുന്ന ഒരു ഗ്രാമത്തിന്റെ കഥയിലൂടെയാണ് ഡോക്യുമെന്ററി മുന്നോട്ട് പോകുന്നത്. 2002 ൽ ആരംഭിച്ച ഖബർ ലഹാരിയ എന്ന 8 എഡിനുകളിലായി 80,000 വായനക്കാരുണ്ടായിരുന്ന പത്രം പിന്നീട് ഡിജിറ്റൽ ലോകത്തേയ്‌ക്ക് മാറുന്നതിന്റെ ചലചിത്രഭാഷ്യമാണ് റൈറ്റിങ് വിത്ത് ഫയർ.
അസെൻഷൻ,അറ്റിക്ക,ഫ്‌ളീ സമ്മർ സോൾ എന്നീ ഡോക്യുമെന്ററികൾക്കൊപ്പമാണ് റൈറ്റിഹ് വിത്ത് ഫയർ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.ഓസ്‌കാർ നോമിനേഷൻ പട്ടികയിൽ നിന്നും മരക്കാർ അറബിക്കടലിന്റെ സിംഹവും ജയ് ഭീമും പുറത്തായിരുന്നു. മാർച്ച് 27 ന് ലോസേഞ്ചലീസിൽ വെച്ചാണ് ഓസ്‌കാർ ചടങ്ങ് നടക്കുന്നത്.
















Comments