മാനന്തവാടി: മാനന്തവാടി ലിറ്റിൽ ഫ്‌ലവർ യുപി സ്‌കൂളിൽ യൂണിഫോമിൽ ഉൾപ്പെടുത്താത്ത വസ്ത്രങ്ങളുടെ നിരോധനം തുടരുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ്. സബ്കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് സ്‌കൂൾ അധികൃതർ നിലപാട് അറിയിച്ചത്. സ്‌കൂളിൽ യൂണിഫോം ധരിച്ചെത്താവുന്ന സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്കുണ്ട്. അല്ലാതെ യൂണിഫോമിന് പുറത്തുള്ള വസ്ത്രങ്ങൾ അനുവദിക്കില്ലെന്നും സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു.
സ്‌കൂളിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സംഘർഷാവസ്ഥ മുന്നിൽക്കണ്ടുകൊണ്ടാണിത്. സ്‌കൂളിൽ കുട്ടികൾ യൂണിഫോം നിബന്ധന പാലിക്കണമെന്നും, ഹിജാബ് ധരിച്ച് ക്ലാസ്സിൽ വരാൻ സമ്മതിക്കില്ലെന്നും പ്രധാനാദ്ധ്യാപിക പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു. പിന്നാലെയാണ് കേരളത്തിലും ഹിജാബ് വിഷയം ചർച്ചയാകുന്നത്.
മദ്രസാ അദ്ധ്യാപകൻ ആയ രക്ഷിതാവ് തന്നെയാണ് അദ്ധ്യാപിക സംസാരിക്കുന്നത് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. തുടർന്ന് സ്‌കൂൾ ഫേസ് ബുക്ക് പേജിൽ ഇസ്ലാമിസ്റ്റുകൾ സംഘടിതമായെത്തി സൈബർ ആക്രമണം നടത്തിയിരുന്നു . കന്യാ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ധ്യാപികയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം.
















Comments