കൊച്ചി: കൊച്ചിയിലെ ഇൻക്ഫെക്ടറ്റഡ് ടാറ്റൂ സ്റ്റുഡിയോയുടെ മറവിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുജീഷ് അറസ്റ്റിൽ. ആറ് പേരാണ് സുജേഷിനെതിരെ പരാതി നൽകിയത്. ഇതിൽ അഞ്ച് പേരുടെ പരാതി പോലീസ് രജിസറ്റർ ചെയ്തു. സുജേഷിനെ ഉടൻ ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിൽ എത്തിയ്‌ക്കും. പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
കൊച്ചിയിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയ്‌ക്ക് നേരെ യുവതി സോഷ്യൽ മീഡിയയിലൂടെ ആണ് ആദ്യം രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.
സെലിബ്രറ്റികളടക്കം നിരവധി പ്രമുഖർ കാക്കനാട്ടെ ടാറ്റൂ സ്റ്റുഡിയോയിൽ പോയി ടാറ്റു ചെയ്യുന്നത് കണ്ടാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. ഇതിനുശേഷം സമാന അനുഭവം ഉണ്ടായെന്ന് പറഞ്ഞ് നിരവധി ആളുകൾ കാക്കനാട്ടെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ രംഗത്തെത്തി. ഇതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടുതൽ പേർ രംഗത്തെത്തിയതോടെ സ്റ്റുഡിയോയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നു.
സംഭവത്തെ തുടർന്ന് ചേരാനല്ലൂരിലെ ഇയാളുടെ ടാറ്റൂ സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. സ്റ്റുഡിയോയിലെ കംപ്യൂട്ടർ, ഹാർഡ് ഡിസ്റ്റ്, സിസിടിവി, ഡിവിആർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ കൊച്ചിയിലെ വിവിധ ടാറ്റൂ കേന്ദ്രങ്ങളിലും പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. 2017 മുതൽ ലൈംഗിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് യുവതികളുടെ മൊഴി.
















Comments