കൊച്ചി : യൂട്യൂബറും വ്ളോഗറുമായ കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനി റിഫ മെഹ്നു (21)വിന്റെ മരണത്തിലെ ദുരൂഹത വർധിക്കുന്നു . ഒപ്പം താമസിച്ചിരുന്നയാളെ പറ്റിയുള്ള റിഫയുടെ അവസാന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് . ദുബായ് കരാമയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ലാറ്റ് പങ്കിട്ടാണു താമസിച്ചിരുന്നത്.
മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്കു മുൻപ് റിഫ മെഹ്നു അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശമാണു പുറത്തു വന്നിരിക്കുന്നത്. കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെയുള്ള ആരോപണങ്ങളാണു സന്ദേശത്തിലുള്ളത്.
‘മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്. ഇന്നലെ ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണു ഞാൻ . ഉറങ്ങിപ്പോയപ്പോഴാണ് ഈ ചങ്ങായി, ജംഷാദ് എന്നെ തോണ്ടി വിളിക്കുന്നത് . ഫാൻ ഓഫാക്ക്ന്ന്. എന്തൊക്കെയോ കളിക്കുന്ന്. ജംഷാദ് എത്ര ഫ്രണ്ടായാലും, ഒറ്റയ്‌ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ഏതൊരാൾക്കും എന്തെങ്കിലും തോന്നും. ഞാൻ മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് റൂമിൽ കിടന്നുറങ്ങുന്നത്. നോക്കുമ്പോൾ മെഹ്നു ഇല്ല. എനിക്കു ദേഷ്യം വന്നു. പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വന്നു. കാരണം ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു. ആർക്കാ എപ്പോഴാ മനസു മാറുക എന്നറിയില്ലല്ലോ. ഇതിന്റെ ചിന്ത ഒന്നും മെഹ്നുവിന് ഇല്ല’’– റിഫയുടെ ഓഡിയോ സന്ദേശത്തിൽ പറയുന്നു.
സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന റിഫയുടെ അപ്രതീക്ഷിത വേര്‍പാടിലേക്ക് നയിച്ച കാര്യമാണ് ഇനിയും വ്യക്തമാകാനുള്ളത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്നുരാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.
















Comments