ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ ഇസ്കോണിന്റെ കീഴിലുള്ള രാധകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികൾ അടിച്ചു തകർത്തു. 200ഓളം വരുന്ന ഇസ്ലാമിക മതമൗലികവാദികൾ കൂട്ടമായെത്തിയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. ക്ഷേത്രം തകർത്തതിന് പുറമെ ഇവിടെ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ഇവർ മോഷ്ടിക്കുകയും ചെയ്തു. ധാക്കയിലെ വാരിയിൽ ലാൽ മോഹൻ സാഹ സ്ട്രീറ്റിലാണ് ക്ഷേത്രത്തിന് നേരെ ഇന്നലെയായിരുന്നു ആക്രമണം. സംഭവസമയം ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹാജി സഫിയുള്ള എന്നയാളുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം തകർത്തത്.
ഇസ്കോൺ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ഇസ്കോൺ ഇന്ത്യ വൈസ് പ്രസിഡന്റ് രാധാറാം ദാസ് ശക്തമായി അപലപിച്ചു. ‘ ഡോൽ യാത്രയുടേയും ഹോളി ആഘോഷത്തിന്റേയും തലേ ദിവസം ഉണ്ടായ ഈ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമായ ഒന്നാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മാർച്ച് 15 ഇസ്ലാമോഫോബിയക്കെതിരെയുള്ള ദിവസമായി ആചരിക്കാനുള്ള പ്രമേയം പാസാക്കിയത്. ഇന്ന് അതേ ഐക്യരാഷ്ട്രസഭ ബംഗ്ലാദേശിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിലും ബുദ്ധിമുട്ടിലും നിശബ്ദത പാലിക്കുകയാണ്. പാകിസ്താനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ഐക്യരാഷ്ട്രസഭ എന്തുകൊണ്ടാണ് മൗനം വെടിയാത്തത്. നിരവധി ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് ജീവൻ നഷ്ടമായി, വീട് നഷ്ടമായി, സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗത്തിന് ഇരയാകുന്നു. ഇസ്ലാമോഫോബിയ വിഷയത്തിൽ യുഎൻ ഒരു വട്ടം കൂടി ആലോചിച്ച് നോക്കേണ്ടത് അത്യാവശ്യമാണെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
It's very very unfortunate incident on the eve of Dol Yatra & Holi celebrations. Just few days ago, United Nations passed a resolution declaring 15th March as International day to combat Islamophobia. We are surprised that same United Nations…..1/3 https://t.co/aMci2GdQdv
— Radharamn Das राधारमण दास (@RadharamnDas) March 18, 2022
കഴിഞ്ഞ വർഷം ബംഗ്ലാദേശിലെ കൊമില്ലയിൽ ദുർഗാ ദേവിയുടെ വിഗ്രഹത്തിന് താഴെ ഖുറാൻ കൊണ്ടു വച്ചുവെന്ന് ആരോപിച്ച് ഇസ്ലാമിക മതമൗലിക വാദികൾ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു. ക്ഷേത്രങ്ങളും, ഹിന്ദു വിശ്വാസികളുടെ വീടുകളും അക്രമികൾ അടിച്ചു തകർക്കുകയായിരുന്നു. മൂന്ന് പേരാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒരു മുസ്ലീം യുവാവ് തെന്നയാണ് വിഗ്രഹത്തിന് താഴെ ഖുറാൻ കൊണ്ടുവച്ചത് എന്ന് തെളിഞ്ഞിരുന്നു. ധാക്കയിലും, ചിറ്റഗോങ്ങിലെ കൊട്വാലിയിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു.
















Comments