യുഎഇ : സൗദി അറേബ്യക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. തുടർച്ചയായ ഹൂതി ആക്രമണം അന്താരാഷ്‌ട്ര സമൂഹത്തോടുള്ള അവഗണനയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സൗദി അറേബ്യയിൽ ബാലിസ്റ്റിക് മിസൈലുകളും ബോംബ് നിറച്ച ഡ്രോണുകളും ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ ഹൂതികൾ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. സൗദിക്ക് നേരെയുണ്ടായ മിസൈൽ – ഡ്രോൺ ആക്രമണത്തെ സൗദി സംഖ്യ സേന പരാജയപ്പെടുത്തിയിരുന്നു. പൊതു ജനങ്ങൾക്കും സ്വകാര്യ സ്വത്തിനും നാശം വരുത്തുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ഹൂതി ആക്രമണം ഉണ്ടായത്. യമൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാനും സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ തിരസ്‌ക്കരിക്കുന്ന സമീപനമാണ് ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സൗദി സംഖ്യ സേന കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഉണ്ടായ തുടർച്ചയായ ആക്രമണത്തിന് പിന്നാലെയാണ് ജിദ്ദയിലെ അരാംകോ എണ്ണ കേന്ദ്രം ആക്രമിക്കപ്പെട്ടത്. അൽ ഗഖീഖിലെ ജല ശുദ്ദീകരണ പ്ലാന്റ്, ജസാനിലെ അരാംകോയുടെ എണ്ണ കേന്ദ്രം, ദഹാറാൻ അൽ ജുനൂബിലെ വൈദ്യുത കേന്ദ്രം തുടങ്ങിയ വ കേന്ദ്രീകരിച്ചായിരുന്നു ഹൂതി ആക്രമണം നടന്നത്. എന്നാൽ ഇവയിൽ ഏറെയും ലക്ഷ്യത്തിൽ സംഖ്യ സേന പരാജയപ്പെടുത്തിയിരുന്നു.














Comments