ശക്തവും സ്ഥിരവുമായ സർക്കാർ; ദീഘദൃഷ്ടിയോടെയുള്ള സാമ്പത്തിക നയങ്ങൾ; ആഗോള സാമ്പത്തിക രംഗം പതറുമ്പോഴും ഇന്ത്യ പിടിച്ചു നിൽക്കുന്നതിന്റെ കാരണങ്ങൾ പുറത്തുവിട്ട് മോർഗൻ-സ്റ്റാൻലി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ശക്തവും സ്ഥിരവുമായ സർക്കാർ; ദീഘദൃഷ്ടിയോടെയുള്ള സാമ്പത്തിക നയങ്ങൾ; ആഗോള സാമ്പത്തിക രംഗം പതറുമ്പോഴും ഇന്ത്യ പിടിച്ചു നിൽക്കുന്നതിന്റെ കാരണങ്ങൾ പുറത്തുവിട്ട് മോർഗൻ-സ്റ്റാൻലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 02:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ സാമ്പത്തികരംഗം വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലും ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സ്ഥിരത തുടരുന്നതിന്റെ ആറ് കാരണങ്ങള്‍ പുറത്ത് വിട്ട് പ്രമുഖ രാജ്യാന്തര നിക്ഷേപബാങ്ക് ആയ മോര്‍ഗന്‍ സ്റ്റാന്‍ലി. ബിഎസ്ഇ-സെന്‍സെക്‌സിന്റെ വര്‍ഷാവസാന ലക്ഷ്യം 62,000 പോയിന്റില്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ മാറ്റങ്ങളും, ചില സാമ്പത്തിക അനിശ്ചിതത്വങ്ങളും ഉണ്ടായിട്ടും ആഭ്യന്തര വിപണിയുടെ ഘടനയില്‍ സംഭവിച്ച മാറ്റങ്ങള്‍ സ്ഥിരത നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രതികൂമായി ബാധിക്കാവുന്ന പല ഘടകങ്ങളും ഉണ്ടായിരുന്നിട്ട് കൂടി മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വിപണികള്‍ സ്ഥിരത തുടര്‍ന്നു.

യുക്രെയ്‌നില്‍ റഷ്യ നടത്തിയ അധിനിവേശം, നാല് വര്‍ഷത്തിനിടെ ആദ്യമായി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധിച്ച നടപടി തുടങ്ങിയവയൊന്നും പ്രതികൂലമായി ബാധിച്ചില്ല. റഷ്യയും യുക്രെയ്‌നും യുദ്ധം ഉണ്ടായതിന് പിന്നാലെ ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളര്‍ കടന്നിരുന്നു. എട്ട് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇത്ര വലിയ വിലവര്‍ദ്ധന ഉണ്ടായത്. ആഗോള വിപണിയില്‍ ഉണ്ടായ ഇത്ര വലിയ മാറ്റത്തെ ഇന്ത്യന്‍ ഓഹരിവിപണികള്‍ക്ക് ഒരു രീതിയിലും പ്രശ്‌നമുണ്ടാക്കിയില്ല എന്നത് മോര്‍ഗന്‍ സ്റ്റാന്‍ലി എടുത്ത് പറയുന്നു. ആറ് ഘടകങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ശക്തമായ പ്രതിരോധത്തിന് കാരണമായി എടുത്ത് പറയുന്നത്.

തിരഞ്ഞെടുപ്പ് ഫലവും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളുമാണ് ഇതില്‍ ആദ്യത്തേത്. ജിഡിപിയില്‍ നിന്നുള്ള ലാഭവിഹിതം ഉയര്‍ത്തി അതുവഴി സ്വകാര്യ നിക്ഷേപങ്ങളെ ആകര്‍ഷിക്കുക എന്നത് കേന്ദ്രസര്‍ക്കാര്‍ തുടക്കം മുതല്‍ ചെയ്തിരുന്നു. രാജ്യത്തിന്റെ വളര്‍ച്ച ഉയര്‍ത്താനും, വിവിധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുമെല്ലാം തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ച മെച്ചപ്പെടുത്തുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ കൂടെ തിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്ത്യന്‍ സൂചികകളെ മുകളിലേക്ക് ഉയര്‍ത്തി. സ്ഥിരതയുള്ള ഭരണാധികാരികളെ വോട്ടര്‍മാര്‍ അനുകൂലിക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടതെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.

ആഭ്യന്തര നിക്ഷേപകരുടെ എണ്ണം വര്‍ദ്ധിച്ചത് മൂലമുണ്ടായ ലാഭമാണ് ഇതില്‍ രണ്ടാമത്തേത്. 15 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലെ കമ്പനികള്‍ വലിയ രീതിയില്‍ ലാഭവും വളര്‍ച്ചയും ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് കടന്നുവെന്നതിന് ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആഭ്യന്തര നിക്ഷേപകരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇത് സഹായകരമായിട്ടുണ്ട്. ശക്തമായ എഫ്ഡിഐ (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്) ആണ് മൂന്നാമത്തെ ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മികച്ച പ്രോത്സാഹനം നല്‍കുന്നു. ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ഇന്ത്യയോടുള്ള സമീപനവും ഏറ്റവും മികച്ച രീതിയിലാകാന്‍ ഇത് സഹായകരമായി. വിദേശ നിക്ഷേപങ്ങളില്‍ ഉണ്ടായ വളര്‍ച്ചയും പദ്ധതി ചെലവിനുള്ള ഉയര്‍ച്ചയുമെല്ലാം നിലവില്‍ അനുകൂല ഘടകങ്ങളായി നില്‍ക്കുന്നുണ്ട്.

വിദേശ നിക്ഷേപങ്ങളില്‍ നിന്നുള്ള വര്‍ദ്ധനവാണ് നാലാമത്തെ ഘടകം. നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വര്‍ധന പ്രധാനപ്പെട്ട ഒരു മാറ്റമാണ്. ആഗോള മൂലധന വിപണിയിലെ സാഹചര്യങ്ങളോട് ഇന്ത്യന്‍ വിപണിയെ മിതമായി മാത്രമേ ബാധിക്കൂ. ഇന്ത്യയുടെ നിലവിലെ നയരൂപീകരണങ്ങളാണ് അഞ്ചാമത്തെ ഘടകം. അതായത് അമേരിക്ക ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോ, ക്രൂഡ് ഓയില്‍ വിലയോ ഒന്നും നേരത്തേത് പോലെ ഇന്ത്യന്‍ വിപണികളെ സാരമായി ബാധിക്കുന്ന ഒന്നല്ല. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും അതിനെ അതിവേഗം മറികടക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. ആര്‍ബിഐ ഉള്‍പ്പെടെ ഇതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എണ്ണവില നിയന്ത്രിക്കുന്നതിലെ ചില ഘടകങ്ങളാണ് ആറാമത്തേത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വിദേശ നിക്ഷേപത്തിലെ ചില പ്രത്യേക അനുപാതം കാരണമാണ് ഉയര്‍ന്ന എണ്ണവില നിയന്ത്രിക്കാന്‍ ഇന്ത്യക്ക് സഹായകമാകുന്നത്. വിദേശനിക്ഷേപങ്ങള്‍ എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ മൃദുസമീപനത്തോടെയാകും കാണുന്നതെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വ്യക്തമാക്കുന്നു.

Tags: Morgan Stanley
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies