ഒന്നിലേറെ വിവാഹം നടത്താൻ കഴിയില്ല, പെണ്മക്കൾക്ക് സ്വത്തിൽ തുല്യ അവകാശം : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, ശരീഅത്ത് അവസാനിക്കുന്നത് ഇങ്ങനെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഒന്നിലേറെ വിവാഹം നടത്താൻ കഴിയില്ല, പെണ്മക്കൾക്ക് സ്വത്തിൽ തുല്യ അവകാശം : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, ശരീഅത്ത് അവസാനിക്കുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 05:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അനുസരിച്ച് രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370, മുത്വലാഖ് എന്നിവ പൂർത്തിയായെന്നും ഇനി ഏകീകൃത സിവിൽ കോഡിന്റെ ഊഴമാണെന്നും അടുത്തിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് . ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുമെന്നും നിലവിൽ ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ പൈലറ്റ് പദ്ധതിയായാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്തുകൊണ്ടാണ് രാജ്യത്തിന് ഏകീകൃത സിവിൽ കോഡ് ആവശ്യമായി വരുന്നത്, എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് . രാജ്യത്തെ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വ്യത്യസ്ത സിവിൽ നിയമങ്ങൾ കാരണം, കോടതികളിലും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡിന് വേണ്ടി പല ഹൈക്കോടതികളും സുപ്രീം കോടതികളും അഭിപ്രായം ഉന്നയിച്ചത്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ഭരണഘടനയുടെ 44-ാം അനുച്ഛേദവും പറയുന്നുണ്ട്.

രാജ്യത്തെ എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമായ നിയമമാണ് ഏകീകൃത സിവിൽ കോഡ്. ഒരാൾ ഏതു മതത്തിലായാലും ജാതിയിലായാലും മതത്തിലായാലും എല്ലാവർക്കും ഒരു നിയമം. ഇന്ത്യൻ പീനൽ കോഡ് (IPC) 1860, ഇന്ത്യൻ എവിഡൻസ് ആക്റ്റ് (IEA) 1872, ഇന്ത്യൻ കോൺട്രാക്ട് ആക്റ്റ് (ICA) 1872, സ്പെസിഫിക് റിലീഫ് ആക്ട് 1877 മുതലായവയിലൂടെ എല്ലാ സമുദായങ്ങൾക്കും ബാധകമായ ക്രിമിനൽ, റവന്യൂ സംബന്ധമായ നിയമങ്ങൾ ബ്രിട്ടീഷുകാർ ഉണ്ടാക്കി. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്ത്, ദത്തെടുക്കൽ മുതലായവ അവരുടെ വിശ്വാസങ്ങളെ അടിസ്ഥാനമാക്കി മതവിഭാഗങ്ങൾക്ക് വിട്ടുകൊടുത്തു.

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഹിന്ദുക്കളുടെ വ്യക്തിനിയമം നിർത്തലാക്കിയെങ്കിലും മുസ്ലീങ്ങളുടെ നിയമം അതേപടി നിലനിർത്തി. ഹിന്ദു വിവാഹ നിയമം 1955, ഹിന്ദു പിന്തുടർച്ച നിയമം 1956, ഹിന്ദു മൈനേഴ്‌സ് ആൻഡ് ഗാർഡിയൻസ് ആക്റ്റ് 1956, ഹിന്ദു അഡോപ്‌ഷൻ ആൻഡ് മെയിന്റനൻസ് ആക്റ്റ് 1956 എന്നിവ ഹിന്ദു കോഡ് ബില്ലിലൂടെ നടപ്പാക്കി. ഈ നിയമങ്ങൾ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും ജൈനർക്കും സിഖുകാർക്കും ഒരുപോലെ ബാധകമാണ്.

മുസ്ലീങ്ങളുടെ നിയമം നിയന്ത്രിക്കുന്നത് ശരിയത്ത് പ്രകാരമാണ് . മുസ്‌ലിംകളുടെ വിവാഹം, വിവാഹമോചനം, ജീവനാംശം, പിന്തുടർച്ചാവകാശം, സ്വത്തവകാശം, കുട്ടികളെ ദത്തെടുക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വന്നാൽ മുസ്ലീങ്ങളുടെ ഈ നിയമങ്ങൾ മാറും.

ഖുർആനിനെയും ഹദീസിനെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇസ്ലാമിക പുസ്തകമാണ് മുസ്ലീം വ്യക്തി നിയമം, ശരിയ നിയമം എന്നും ഇത് അറിയപ്പെടുന്നു. ഖുർആനിൽ നാല് വിവാഹങ്ങൾ മുസ്ലീങ്ങൾക്ക് സാധുതയുള്ളതായാണ് കണക്കാക്കുന്നത് . ഇതിന്റെ അടിസ്ഥാനത്തിൽ മുസ്ലീങ്ങൾ നാല് വിവാഹങ്ങൾ സാധുവായി കണക്കാക്കുന്നു. അതേസമയം, സാധാരണ ഇന്ത്യൻ നിയമപ്രകാരം ഒരാൾക്ക് ഒരാളെ മാത്രമേ വിവാഹം കഴിക്കാൻ കഴിയൂ. പ്രത്യേക സാഹചര്യങ്ങളിൽ രണ്ടാം വിവാഹം അനുവദിക്കാം. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, ഇത്തരം നാലു വിവാഹങ്ങൾ അനുവദിക്കുന്ന രീതിയടക്കം അവസാനിക്കും.

2019ൽ കേന്ദ്രത്തിലെ മോദി സർക്കാർ മുത്വലാഖ് നിർത്തലാക്കി. ഗാർഹിക പീഡനമുൾപ്പെടെ പല കേസുകളിലും മുസ്ലീങ്ങൾ സിവിൽ നിയമ പരിധിയിൽ വരുന്നില്ലായിരുന്നു . ക്രിമിനൽ കേസിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനത്തിനു ശേഷം ജീവനാംശത്തിനും നൽകാനുള്ള തീരുമാനം കോടതി നൽകിയത്. ഏകീകൃത സിവിൽ കോഡ് ബാധകമാക്കിയാൽ, മൊത്തത്തിൽ ഒരു നിശ്ചിത തുകയോ ന്യായമായ പ്രതിമാസ ജീവനാംശമോ നൽകേണ്ടിവരും.

ഇന്ത്യൻ ഭരണഘടനയും നിയമവും അനുസരിച്ച്, പൂർവ്വിക സ്വത്തിൽ പുരുഷൻമാർക്കുള്ളതുപോലെ സ്ത്രീകൾക്കും തുല്യ അവകാശമുണ്ട്. ഒരു സ്ത്രീ തന്റെ പൂർവ്വിക സ്വത്തിൽ അവകാശവാദമുന്നയിച്ചാൽ, അവൾക്ക് തുല്യമായ വിഹിതം നൽകേണ്ടിവരും. ശരിയത്ത് നിയമം ഇതിനു വിപരീതമാണ്. എന്നാൽ ഏകീകൃത സിവിൽ കോഡ് വന്നാൽ പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശം നൽകേണ്ടിവരും. മുസ്ലീങ്ങൾ ദത്തെടുക്കുന്ന കുട്ടികളും സ്വത്തിന്റെ അവകാശികളായിരിക്കും

1956-ലെ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരം ദത്തെടുക്കുന്ന മാതാപിതാക്കളുടെ സ്വത്തിൽ ഒരു സാധാരണ മകനെപ്പോലെ ദത്തുപുത്രനും അവകാശമുണ്ട്. എന്നിരുന്നാലും, മുസ്ലീം ശരിയത്ത് നിയമപ്രകാരം ഇത് അങ്ങനെയല്ല. ദത്തെടുക്കപ്പെട്ട കുട്ടികൾക്ക് ഇസ്ലാമിൽ സ്വത്തവകാശമില്ല.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ ഈ ശരീഅത്ത് കോടതികൾക്ക് ഒരു വിലയും ഉണ്ടാകില്ല, അവ പൂർണമായും നിരോധിക്കപ്പെടും. മറ്റ് സമുദായങ്ങളെപ്പോലെ, മുസ്‌ലിംകളുടെ ക്രിമിനൽ, സിവിൽ കേസുകളിലെ ഓരോ തീരുമാനവും കോടതികളുടെ അധികാരപരിധിയിലായിരിക്കും.

Tags: unifrom civil code
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies