തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെയെത്തുമെന്ന് സൂചന. അടുത്ത മാസം 20 ഓടെ സംസ്ഥാനത്ത് കാലവർഷത്തിന് തുടക്കമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തെക്കൻ ആൻഡമാൻ കടലിൽ മെയോടെ രൂപപ്പെടുന്ന ചക്രവാത ചുഴികൾ ആണ് സംസ്ഥാനത്ത് നേരത്തെയുള്ള മഴയ്‌ക്ക് കാരണം ആകുന്നത്.
മെയ് നാലോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപം കൊള്ളുമെന്നാണ് പ്രവചനം. ഇത് ശക്തിപ്രപിച്ച് ന്യൂനമർദ്ദമായി മാറും. ശേഷവും ചക്രവാതച്ചുഴികൾ രൂപം കൊണ്ടേക്കാം. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മെയ് പകുതിയോടെ തന്നെ കാലവർഷം ആരംഭിക്കുന്നത്. ഇക്കുറി കാലാവർഷത്തിൽ മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലും സാധാരണ മഴ ലഭിക്കും. തെക്കൻ കേരളത്തിൽ മഴ കുറയുമെന്നാണ് പ്രവചനത്തിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം ഇത്തവണ ശക്തമായ വേനൽ മഴയാണ് ലഭിച്ചതെന്നാണ് വ്യക്തമാകുന്നത്. വ്യാഴാഴ്ചവരെ 77 ശതമാനം അധിക മഴ ലഭിച്ചു. 133.3 മില്ലീ ലിറ്റർ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്. എന്നാൽ 236 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചത്.
















Comments