ആലപ്പുഴ: ചേർത്തലയിൽ വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളെ തട്ടിപ്പ് നടത്തിയെന്ന് പരാതി. വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. 50,000 നൽകിയാൽ അഞ്ചു ലക്ഷം ലോൺ നൽകാമെന്നാണ് വാഗ്ദാനം. 21 ദിവസത്തിനുള്ളിൽ വായ്പ നൽകാമെന്നും പറയുന്നു.
വായ്പ അനുവദിച്ച ചെക്കുമായി പണം മാറാൻ ബാങ്കിൽ എത്തുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. ചേർത്തലയിൽ അൻപതിലധികം ആളുകളാണ് തട്ടിപ്പിന് ഇരയായത്.
വില്യംസ് എന്നയാളാണ് തട്ടിപ്പിന് പിന്നിൽ എന്ന് പരാതിക്കാർ ആരോപിക്കുന്നു. ഇയാളുടെ നിർദേശ പ്രകാരം ഒരു സർക്കാർ ജീവനക്കാരനും ഭാര്യയുമാണ് ആളുകളെ സമീപിച്ചു പണം ആവശ്യപ്പെടുന്നതെന്ന് പരാതിക്കാർ ആരോപിച്ചു. തട്ടിപ്പുകാർക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയെടുത്തില്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി.
25000 രൂപയും 10 ലക്ഷം രൂപ വരെ നഷ്ടമായവരുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി, ഡിജിപി, ആലപ്പുഴ എസ്. പി ഉൾപ്പടെയുള്ളവർക്ക് ഇരുപത്തിയഞ്ചോളം പരാതികൾ നൽകിയെങ്കിലും ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്.
















Comments