കൊച്ചി: താരസംഘടനായ അമ്മ പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ പേരിൽ ഇടഞ്ഞ് നടൻ ഷമ്മി തിലകൻ. ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്ക നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തന്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതാണ് ഷമ്മി തിലകൻ ചൂണ്ടിക്കാട്ടിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പത്രക്കുറിപ്പിലെ തന്നെക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറായത്.
സെക്രട്ടറിയുടെ യോഗ്യത സർട്ടിഫിക്കറ്റ് കൂടെ സമർപ്പിക്കാമായിരുന്നുവെന്ന് ഒരാൾ കുറിച്ചപ്പോൾ, അതിന് സമയമായില്ലെന്ന് ഷമ്മി തിലകൻ പറഞ്ഞു. ‘ഈ സംഘടന കൊണ്ട് ആർക്കെങ്കിലും ഉപയോഗമുണ്ടോ’ എന്ന് മറ്റൊരാൾ ചോദിച്ചു. അതിന് നൽകിയ ഷമ്മി തിലകൻ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ”ഇടങ്കോലു’മാർക്ക്. അംബാനിയെ വരെ വിലയ്‌ക്കെടുക്കാൻ പറ്റും ഇവനൊക്കെ ഇത് സിമ്പിളല്ലേ?ത്രിശൂരിൽന്ന് പൂരം നമുക്ക് ഇരിങ്ങാലക്കുടക്കങ്ങട് മാറ്റാന്നേ..!”- എന്ന് ഷമ്മി തിലകൻ കുറിച്ചു.
ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടു എന്നായിരുന്നു പത്രക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്.
വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണിതെന്നും ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉൾക്കൊള്ളുന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷമ്മി തിലകൻ പറയുന്നു.മീറ്റൂ’ആരോപണത്താൽ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ഐസിസി യുടെ നടപടിയുമായി കൂട്ടിക്കലർത്തി ജനറൽ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണെന്ന് അദ്ദേഹം ചോദിച്ചിരുന്നു.
പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി തനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ പ്രസ്താവന ജനറൽ സെക്രട്ടറി നടത്തിയത് മനപ്പൂർവ്വമായി സമൂഹത്തിന്റെ മുമ്പിൽ തന്റെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാൽപര്യം മുൻനിർത്തി മാത്രമാണെന്ന് ഷമ്മി തിലകൻ ആരോപിച്ചിരുന്നു.
Comments