ഇടുക്കി: ഏലച്ചെടികളിൽ കെട്ടിയ സാരിമറയ്ക്കുള്ളിൽ അമ്മയും മൂന്ന് പെൺമക്കളും കഴിഞ്ഞത് ഒരാഴ്ച. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നിസ്സഹായയായ അമ്മയാണ് ഏഴു വയസ്സിൽ താഴെയുള്ള മൂന്നു പെൺമക്കളുമായി ഒരാഴ്ച രാത്രിയും പകലും ഏലത്തോട്ടത്തിൽ കഴിഞ്ഞത്.
സംഭവം അറിഞ്ഞയുടൻ കുട്ടികളേയും അമ്മയേയും ജില്ലാ ശിശുസംരക്ഷണ വകുപ്പ് സുരക്ഷിതരാക്കി. കുടുംബപ്രശ്‌നത്തെ തുടർന്ന് ഭർത്താവുമായി പിരിഞ്ഞു നിൽക്കുന്ന ഇവർ ഒരാഴ്ചയായി മൂന്ന് കുട്ടികളെ പറമ്പിൽ കിടത്തിയിട്ടാണ് പണിക്ക് പോയിരുന്നത്.
ഏലച്ചെടികളിൽ സാരി മറച്ചുകെട്ടിയാണ് കഴിച്ചു കൂട്ടിയത്. കുട്ടികളുടെ കരച്ചിൽ കേട്ട അയൽവാസികളാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്.തുടർന്ന് നഗരസഭ വാർഡ് കൗൺസിലർ ബിനു കേശവന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഇവർക്ക് നാട്ടുകാരുടെയും നഗരസഭയുടെയും സഹായത്തോടെ ഈ മാസം വീട് വെച്ചു കൊടുക്കാനും ധാരണയായതായാണ് വിവരം.
















Comments